+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പനമരം കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയിൽ; വയനാട്ടിൽ കനത്ത ജാഗ്രത

തിരുവനന്തപുരം: വയനാട് ജില്ലയിലെ പനമരം പ്രദേശത്തെ കൂടി കോവിഡ് ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് നിലവിൽ 23 ഹോട്ട്സ്പോട്ടുകളാണുള്ളത്. സം
പനമരം കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയിൽ; വയനാട്ടിൽ കനത്ത ജാഗ്രത
തിരുവനന്തപുരം: വയനാട് ജില്ലയിലെ പനമരം പ്രദേശത്തെ കൂടി കോവിഡ് ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് നിലവിൽ 23 ഹോട്ട്സ്പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് 14 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള നാലു പേർക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള രണ്ടു പേർക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ രണ്ടുപേർ വിദേശത്തുനിന്നും (ഒരാൾ കുവൈറ്റ്, ഒരാൾ യുഎഇ) 10 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഏഴു പേർ തമിഴ്നാട്ടിൽ നിന്നും മൂന്നു പേർ മഹാരാഷ്ട്രയിൽനിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാൾ മാലി ദ്വീപിൽനിന്നുവന്ന ഉത്തർപ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയിൽ രോഗം ബാധിച്ചത് ആരോഗ്യ പ്രവർത്തകയ്ക്കാണ്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലിരിക്കുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവായില്ല. 101 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 497 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
More in Latest News :