രാജ്കോട്ട്: സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഗുജറാത്തിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. രാജ്കോട്ടിലെ ഷാപ്പർ വ്യവസായ മേഖലയിലാണ് സംഭവം. തൊഴിലാളികള്‍ വാഹനങ്ങള്‍ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമുള്ള ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നായിരുന്നു സംഭവം. നിരവധി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാനായി ഒരുങ്ങിയിരുന്നത്. അതിനിടെ ഒരു മുന്നറിയിപ്പുമില്ലാതെ ട്രെയിനുകൾ റദ്ദാക്കിയതോടെ തൊഴിലാളികൾ അക്രമാസക്തരാകുകയായിരുന്നു.
സംഭവത്തില്‍ പങ്കാളികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രാജ്കോട്ട് എസ്പി ബല്‍റാം മീണ അറിയിച്ചു. 68 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘര്‍ഷത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാർക്കും പരിക്കു പറ്റിയെന്നാണ് റിപ്പോർട്ട്.
ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമുള്ള ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നായിരുന്നു സംഭവം. നിരവധി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാനായി ഒരുങ്ങിയിരുന്നത്. അതിനിടെ ഒരു മുന്നറിയിപ്പുമില്ലാതെ ട്രെയിനുകൾ റദ്ദാക്കിയതോടെ തൊഴിലാളികൾ അക്രമാസക്തരാകുകയായിരുന്നു.
സംഭവത്തില്‍ പങ്കാളികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രാജ്കോട്ട് എസ്പി ബല്‍റാം മീണ അറിയിച്ചു. 68 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘര്‍ഷത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാർക്കും പരിക്കു പറ്റിയെന്നാണ് റിപ്പോർട്ട്.
Gujarat: Migrant workers ransack vehicles in Shapar industrial area in Rajkot following cancellation of two 'Shramik Special' trains to Bihar & Uttar Pradesh. Rajkot SP (Rural) Balram Meena says, "Action will be taken against those involved in the incident". pic.twitter.com/2oWAPQjOsb
— ANI (@ANI) May 17, 2020