+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതിയ ഭാരതത്തിനായി ഏഴ് പ്രഖ്യാപനങ്ങള്‍; ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് അറിയാം

ന്യൂഡല്‍ഹി: ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലുറപ്പ്, വാണിജ്യവും കോവിഡും, കമ്പനി നിയമങ്ങളിലെ മാറ്റം, പിഎസ്‌യു പരിഷ്‌ക്കരണം, സംസ്ഥാനങ്ങളുടെ വരുമാനം തുടങ്ങിയ മേഖ
പുതിയ ഭാരതത്തിനായി ഏഴ് പ്രഖ്യാപനങ്ങള്‍; ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് അറിയാം
ന്യൂഡല്‍ഹി: ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലുറപ്പ്, വാണിജ്യവും കോവിഡും, കമ്പനി നിയമങ്ങളിലെ മാറ്റം, പിഎസ്‌യു പരിഷ്‌ക്കരണം, സംസ്ഥാനങ്ങളുടെ വരുമാനം തുടങ്ങിയ മേഖലകളിൽ വരുത്തുന്ന മാറ്റം വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മെഗാ സാ മ്പത്തിക ഉത്തേജക പാക്കേജിന്‍റെ അവസാന ഘട്ടം വിശദീകരിക്കുകയായിരുന്നു മന്ത്രി.

സ്വാശ്രയ ഭാരതത്തിനായി ഭൂമിയും പണവും നിയമവും തൊഴിലും ഉപയോഗിക്കണമെന്ന് വ്യക്തമാക്കിയ മന്ത്രി ലോക്ക്ഡൗണ്‍ കാലത്ത് ആവശ്യത്തിന് ഭക്ഷ്യ ധാന്യമെത്തിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയും നല്‍കി.

8.19‌ കോടി സാധാരണ ജനങ്ങളുടെ അക്കൗണ്ടിലേക്ക് 2000 രൂപ നേരിട്ട് നൽകി. 6.81 കോടി സൗജന്യ പാചകവാതക സിലണ്ടർ നൽകി. 20 കോടി സ്ത്രീകൾക്ക് ജൻധൻ അക്കൗണ്ട് വഴി പണം കൈമാറി. ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ 85 ശതമാനം ചെലവും കേന്ദ്രം വഹിച്ചു. യാത്രക്കിടെ ഇവർക്ക് ഭക്ഷണം നൽകിയെന്നും രാഹുലിന്‍റെ ആരോപണത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞു.


വിദ്യാഭ്യാസം

1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടിവി ചാനലുകള്‍, റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റുകള്‍ എന്നിവയുടെ വിപുലമായ ഉപയോഗം, കാഴ്ച- ശ്രവണ വൈകല്യമുള്ളവര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം. 100 സര്‍വകലാശാലകള്‍ക്ക് മേയ് 30 നകം സ്വന്തമായി ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുവാദം.

ആരോഗ്യം

എല്ലാ ജില്ലകളിലും ആശുപത്രികളിൽ പകർച്ചവ്യാധി ബ്ലോക്കുകൾ , ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷത്തിന്‍റെ ആരോഗ്യ ഇൻഷുറൻസ്, താഴെ തട്ടിലുള്ള ആ ശുപത്രികൾക്കും സ്ഥാപനങ്ങൾക്കും സാമ്പത്തിക സഹായം.

തൊഴിലുറപ്പ്

തൊഴിലുറപ്പ് പദ്ധതിക്കായി 69,000 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. അധിക വിഹിതമായി 40,000 കോടി രൂപ കൂടി നൽകും, മൺസൂൺ കാ ലത്തും തൊഴിൽ ഉറപ്പാക്കും. തൊഴിൽ ദിനം 300 ദിവസമാക്കും.

വാണിജ്യം

ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കായി വായ്പകൾ തിരിച്ചടവ് സംബന്ധിച്ച നിയമം ഉണ്ടാക്കും. അടുത്ത ഒരു വർഷത്തിൽ പാപ്പരത്ത നടപടികളുണ്ടാവില്ല. കോവിഡ് മൂലം മരിച്ച ചെറുകിട-ഇടത്തരം വ്യവസായികൾക്ക് വായ്പ ബാധ്യതയുണ്ടാവില്ല. ഒരു കോടി വരെയുള്ള വായ്പ തിരിച്ചടവ് മുടങ്ങിയാൽ നി യമ നടപടികൾ ഉണ്ടാകില്ല.

കമ്പനി നിയമങ്ങളിലെ മാറ്റം

എല്ലാ മേഖലയിലും സ്വകാര്യവത്ക്കരണം പ്രോൽസാഹിപ്പിക്കും. പൊതുമേഖല വ്യവസായങ്ങൾക്കായി പുതിയ നയം കൊണ്ടു വരും. പൊതുമേഖല കമ്പനിക ളുടെ സാന്നിധ്യം വേണ്ട സെക്ടറുകൾ പ്രസിദ്ധപ്പെടുത്തും. ഇത്തരം മേഖലകളിൽ ഒരു കമ്പനി ഒഴികെ മറ്റ് കമ്പനികളെല്ലാം സ്വകാര്യവത്ക്കരിക്കും.

സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി ഉയർത്തി

സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ചാക്കി മാറ്റി. ഇതോ‌ടെ സംസ്ഥാനങ്ങൾക്ക് 4.28 ലക്ഷം കോടി രൂപ അധികമായി ലഭിക്കും.
More in Latest News :