+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആകാശവും ബഹിരാകാശവും വിറ്റഴിക്കുന്നു; ധനമന്ത്രിയുടെ ഉദാരവത്കരണ പ്രഖ്യാപനങ്ങൾ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പാക്കേജിന്‍റെ മറവിൽ രാജ്യത്തിന്‍റെ പൊതുസ്ഥാപനങ്ങളെ വിറ്റഴിക്കുന്നു. കേന്ദ്ര പാക്കേജിന്‍റെ നാലാംഘട്ട പ്രഖ്യാപനത്തിൽ‌ ധനമന്ത്രി നിർ
ആകാശവും ബഹിരാകാശവും വിറ്റഴിക്കുന്നു; ധനമന്ത്രിയുടെ ഉദാരവത്കരണ പ്രഖ്യാപനങ്ങൾ
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പാക്കേജിന്‍റെ മറവിൽ രാജ്യത്തിന്‍റെ പൊതുസ്ഥാപനങ്ങളെ വിറ്റഴിക്കുന്നു. കേന്ദ്ര പാക്കേജിന്‍റെ നാലാംഘട്ട പ്രഖ്യാപനത്തിൽ‌ ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. കൽക്കരി, വ്യോമയാനം, ബഹിരാകാശം, പ്രതിരോധം, വൈദ്യുതി മേഖലകൾ സ്വകാര്യ വത്കരിക്കാനുള്ള തീരുമാനമാണ് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. കൽക്കരി ഖനനത്തിലുള്ള രാജ്യത്തിന്‍റെ കുത്തക അവസാനിപ്പിക്കുന്നു എന്നതായിരുന്നു ഇതിലെ സുപ്രധാന തീരുമാനം.

കൽക്കരി ഖനനത്തിൽ സമ്പൂർണ സർക്കാർ നിയന്ത്രണം ഒഴിവാക്കിയതായി നിർമല സീതാരാമൻ അറിയിച്ചു. സ്വകാര്യ മേഖലയ്ക്ക് 500 ഖനികൾ തുറന്നുകൊടുക്കും. ബോക്സൈറ്റ് കൽക്കരി ഖനികൾ ഒന്നിച്ച് ലേലം ചെയ്യും. ഇടത്തരം സംരംഭകർക്ക് പര്യവേക്ഷണം, ഖനനം, ഉൽപാദനം എന്നിവയ്ക്ക് അനുമതി നൽകി.

ഒരേകമ്പനിക്കു തന്നെ ധാതു ഉത്പാദനത്തിലെ പ്രവർത്തികളെല്ലാം ഏറ്റെടുക്കാം. വരുമാനം സർക്കാരുമായി പങ്കുവയ്ക്കണം. ടണ്ണിന് നിശ്ചിത രൂപ എന്ന രീതിക്കുപകരം വരുമാനം പങ്കിടൽ സംവിധാനം കൊണ്ടുവരും.

പ്രതിരോധമേഖലയിലെ വിദേശനിക്ഷേപം 49 ശതമാനത്തിൽനിന്നും 74 ശതമാനമാക്കി ഉയർത്തി. ഇനിമുതൽ വിദേശകമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങൾ തുടങ്ങാം. എന്നാൽ രാജ്യസുരക്ഷയെ ബാധിക്കാതിരിക്കാൻ മുൻകരുതലെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ആയുധനിർമാർണ സ്ഥാപനങ്ങളെ കോർപ്പറേറ്റ് സ്ഥാപനങ്ങളാക്കും എന്നാൽ ഇത് സ്വകാര്യവത്കരണമല്ല. ഓർഡിനൻസ് ഫാക്ടറികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യും. പൊതുജനങ്ങൾക്ക് ഓഹരികൾ വാങ്ങാം- നിർമല സീതാരാമൻ അറിയിച്ചു.

ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ തീരുമാനമെടുത്തതായും ധനമന്ത്രി ചൂണ്ടിക്കാട്ടി. യാത്രാവിമാനങ്ങൾക്ക് കൂടുതൽ വ്യോമമേഖല തുറന്നുകൊടുക്കും. ഇതിലൂടെ വിമാനക്കമ്പനികളുടെ യാത്രാ ചെലവിൽ കുറവുണ്ടാകും.

വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാനുള്ള തീരുമാനവും ധനമന്ത്രി അറിയിച്ചു. ഇതിന്‍റെ ആദ്യപടിയായി കേന്ദ്രഭരണപ്രദേശങ്ങളിലെ വൈദ്യുത വിതരണക്കമ്പനികളെ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

ബഹിരാകാശവും വിറ്റഴിക്കാൻ തീരുമാനിച്ചതായി ധനമന്ത്രി സൂചന നൽകി. ബഹിരാകാശമേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഐഎസ്ആർഒയുടെ സൗകര്യങ്ങൾ ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്കും ഉപയോഗിക്കാൻ സാധിക്കും വിധമാണ് സ്വകാര്യവത്കരണം.

ആണവോർജമേഖലയിൽ പൊതുസ്വകാര്യ നിക്ഷേപം കൊണ്ടുവരുമെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇതിന്‍റെ ആദ്യപടിയായി മെഡിക്കൽ ഐസോടോപ്പ് ഉത്പാദിപ്പിക്കാൻ പൊതുസ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
More in Latest News :