തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്പോൾ അതിനെ അട്ടിമറിക്കാനാണു യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മനുഷ്യർ മരിച്ചാലും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കണമെന്ന ദുഷ്ടലാക്കാണു പ്രതിപക്ഷത്തിനുള്ളത്.
കോവിഡ് പ്രതിരോധിക്കുന്നതിൽ സംസ്ഥാനം സ്വീകരിച്ച നിലപാട് ലോക വ്യാപകമായി അംഗീകരിച്ചതാണ്. രോഗവ്യാപനവും മരണ നിരക്കും നിയന്ത്രിക്കുന്നതിൽ മികവു കൈവരിക്കാൻ കഴിഞ്ഞതു സർക്കാർ സൂക്ഷമതയോടെയും അതീവ ജാഗ്രതയോടെയും സ്വീകരിച്ച നടപടികൾ വഴിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
വിദേശത്തും രാജ്യത്തിനകത്തുമുള്ള മലയാളികൾക്കു സ്വന്തം നാട്ടിലേക്കു തിരിച്ചുവരാനുള്ള അവകാശം ആർക്കും നിഷേധിക്കാൻ കഴിയില്ല. മടങ്ങിവരുന്ന പ്രവാസികളുടെ ജീവൻ രക്ഷിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതു തകർക്കാൻ യുഡിഎഫ് എംപിമാരും എംഎൽഎമാരും തന്നെ നേരിട്ട് ഇതിനായി ശ്രമിക്കുന്നത് അന്പരപ്പിക്കുന്നതാണ്.
രോഗ സാധ്യതയുള്ളവുമായി സന്പർക്കത്തിൽ ഏർപ്പെട്ടതിനു ശേഷം ഔദ്യോഗിക യോഗങ്ങളിൽ ഉൾപ്പെടെ പങ്കെടുത്തതിൽ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നു. വിവരശേഖരണത്തിലൂടെ പഴുതടച്ച പ്രതിരോധ പ്രവർത്തനത്തിന് സർക്കാർ ശ്രമിച്ചപ്പോൾ അതിനെതിരെ പ്രതിപക്ഷ നേതാവ് തന്നെ വിവാദമുണ്ടാക്കി അട്ടിമറിക്കാൻ ശ്രമിച്ചു.
എന്നാൽ കോടതിയിലും പൊതുസമൂഹത്തിലും ആ ശ്രമം പരാജയപ്പെട്ടു. അതിന്റെ തുടർച്ചയിൽ എങ്ങനെയെങ്കിലും കേരളത്തെ താഴ്ത്തികെട്ടാൻ കഴിയുമോയെന്നാണു യുഡിഎഫ് നോക്കുന്നതെന്നും സിപിഎം സെക്രട്ടറിയേറ്റു കുറ്റപ്പെടുത്തി.
കോവിഡ് പ്രതിരോധിക്കുന്നതിൽ സംസ്ഥാനം സ്വീകരിച്ച നിലപാട് ലോക വ്യാപകമായി അംഗീകരിച്ചതാണ്. രോഗവ്യാപനവും മരണ നിരക്കും നിയന്ത്രിക്കുന്നതിൽ മികവു കൈവരിക്കാൻ കഴിഞ്ഞതു സർക്കാർ സൂക്ഷമതയോടെയും അതീവ ജാഗ്രതയോടെയും സ്വീകരിച്ച നടപടികൾ വഴിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
വിദേശത്തും രാജ്യത്തിനകത്തുമുള്ള മലയാളികൾക്കു സ്വന്തം നാട്ടിലേക്കു തിരിച്ചുവരാനുള്ള അവകാശം ആർക്കും നിഷേധിക്കാൻ കഴിയില്ല. മടങ്ങിവരുന്ന പ്രവാസികളുടെ ജീവൻ രക്ഷിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതു തകർക്കാൻ യുഡിഎഫ് എംപിമാരും എംഎൽഎമാരും തന്നെ നേരിട്ട് ഇതിനായി ശ്രമിക്കുന്നത് അന്പരപ്പിക്കുന്നതാണ്.
രോഗ സാധ്യതയുള്ളവുമായി സന്പർക്കത്തിൽ ഏർപ്പെട്ടതിനു ശേഷം ഔദ്യോഗിക യോഗങ്ങളിൽ ഉൾപ്പെടെ പങ്കെടുത്തതിൽ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നു. വിവരശേഖരണത്തിലൂടെ പഴുതടച്ച പ്രതിരോധ പ്രവർത്തനത്തിന് സർക്കാർ ശ്രമിച്ചപ്പോൾ അതിനെതിരെ പ്രതിപക്ഷ നേതാവ് തന്നെ വിവാദമുണ്ടാക്കി അട്ടിമറിക്കാൻ ശ്രമിച്ചു.
എന്നാൽ കോടതിയിലും പൊതുസമൂഹത്തിലും ആ ശ്രമം പരാജയപ്പെട്ടു. അതിന്റെ തുടർച്ചയിൽ എങ്ങനെയെങ്കിലും കേരളത്തെ താഴ്ത്തികെട്ടാൻ കഴിയുമോയെന്നാണു യുഡിഎഫ് നോക്കുന്നതെന്നും സിപിഎം സെക്രട്ടറിയേറ്റു കുറ്റപ്പെടുത്തി.