തിരുവനന്തപുരം: വാളയാറിൽ എത്തിയ യുഡിഎഫ് ജനപ്രതിനിധികൾക്ക് ക്വാറന്റൈൻ നിർദേശിച്ചതിൽ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ ക്വാറന്റൈനെന്ന് ആരോപിക്കുന്നത് തെറ്റിനെ ന്യായീകരിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗികളായ ആളുകളുടെ അടുത്തുപോയി ഇടപഴകാൻ പാടില്ലാത്തതാണ്. അത് തെറ്റായ രീതിയിയായിരുന്നു. ആ തെറ്റിനെ ന്യായീകരിക്കാൻ വേണ്ടി പറയുന്ന കാര്യങ്ങൾ മാത്രമാണിത്, ആര് പറഞ്ഞാലും- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി എ.സി മൊയ്തീന് ക്വാറന്റൈൻ വേണമോയെന്നതിൽ വിശദമായി പരിശോധിച്ചു. എന്നാൽ ക്വറന്റൈൻ ആവശ്യമില്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ മറ്റവർ അതല്ല, അവർ ശാരീരികമായി ഏറ്റവും അടുത്ത് ബന്ധം പുലർത്തിയവരാണ്. അവർ ആര് എന്നുള്ളതല്ല. രോഗിയുമായി ഏറ്റവും അടുത്ത് ബന്ധം പുലർത്തി എന്നുള്ളതു കൊണ്ടാണ് ക്വാറന്റൈൻ വന്നത്. അതിൽ ഒരു നിലയ്ക്കും രാഷ്ട്രീയമില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
രോഗികളായ ആളുകളുടെ അടുത്തുപോയി ഇടപഴകാൻ പാടില്ലാത്തതാണ്. അത് തെറ്റായ രീതിയിയായിരുന്നു. ആ തെറ്റിനെ ന്യായീകരിക്കാൻ വേണ്ടി പറയുന്ന കാര്യങ്ങൾ മാത്രമാണിത്, ആര് പറഞ്ഞാലും- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി എ.സി മൊയ്തീന് ക്വാറന്റൈൻ വേണമോയെന്നതിൽ വിശദമായി പരിശോധിച്ചു. എന്നാൽ ക്വറന്റൈൻ ആവശ്യമില്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ മറ്റവർ അതല്ല, അവർ ശാരീരികമായി ഏറ്റവും അടുത്ത് ബന്ധം പുലർത്തിയവരാണ്. അവർ ആര് എന്നുള്ളതല്ല. രോഗിയുമായി ഏറ്റവും അടുത്ത് ബന്ധം പുലർത്തി എന്നുള്ളതു കൊണ്ടാണ് ക്വാറന്റൈൻ വന്നത്. അതിൽ ഒരു നിലയ്ക്കും രാഷ്ട്രീയമില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.