തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ ലംഘനം നടത്തുന്നവരെ കണ്ടെത്താൻ പുതിയ സംവിധാനം. പോലീസ് മോട്ടോർ സൈക്കിൾ ബ്രിഗേഡിനെ ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കാൻ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്വാറന്റൈനിൽ പ്രവേശിക്കുന്നവർ അവർ കഴിയുന്ന മുറിവിട്ട് പുറത്തിറങ്ങാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്വാറന്റൈൻ ലംഘനം നടത്തുന്നവരെ കണ്ടെത്താൻ ക്വാറന്റൈനിലുള്ളവരുടെ വീടുകളിലും സമീപത്തും പോലീസ് ബൈക്കിൽ പട്രോളിംഗ് നടത്തും. എല്ലാ ദിവസവും പോലീസുകാർ ഈ വീടുകളിൽ എത്തി കാര്യങ്ങൾ അന്വേഷിക്കും.
ക്വാറന്റൈൻ ലംഘനം നടത്തിയ സംഭവങ്ങളിൽ ഇതവരെ 65 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് 54 കേസുകളും കാസർഗോഡ് 11, കോഴിക്കോട് ഒരു കേസുമാണ് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്വാറന്റൈൻ ലംഘനം നടത്തുന്നവരെ കണ്ടെത്താൻ ക്വാറന്റൈനിലുള്ളവരുടെ വീടുകളിലും സമീപത്തും പോലീസ് ബൈക്കിൽ പട്രോളിംഗ് നടത്തും. എല്ലാ ദിവസവും പോലീസുകാർ ഈ വീടുകളിൽ എത്തി കാര്യങ്ങൾ അന്വേഷിക്കും.
ക്വാറന്റൈൻ ലംഘനം നടത്തിയ സംഭവങ്ങളിൽ ഇതവരെ 65 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് 54 കേസുകളും കാസർഗോഡ് 11, കോഴിക്കോട് ഒരു കേസുമാണ് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.