കാസര്‍ഗോഡ്: പരീക്ഷണകാലം കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്ന കാസര്‍ഗോഡ് ജില്ലയെ വീണ്ടും കോവിഡ് രോഗഭീതിയുടെ മുള്‍മുനയിലാക്കിയത് അതിര്‍ത്തി പഞ്ചായത്തില്‍ നിന്നുള്ള സിപിഎം പ്രാദേശിക നേതാവിന്റെ നിയമലംഘനം.
സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ഭരണകക്ഷിക്കാരനായ തനിക്കു ബാധകമല്ലെന്ന രീതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ജില്ലയിലെ രണ്ട് പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകരും കാന്‍സര്‍ രോഗികളുമുള്‍പ്പെടെ നൂറോളം പേരാണ് രോഗഭീതിയിലായത്.
മേയ് നാലിന് മുംബൈയില്‍ നിന്ന് ചരക്കുലോറി കയറി തലപ്പാടിയിലെ സംസ്ഥാന അതിര്‍ത്തിയിലെത്തിയ ബന്ധുവിനെ സിപിഎം നേതാവ് കാറുമായി ചെന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പൈവെളിഗെ പഞ്ചായത്ത് അംഗമായ ഭാര്യയും നേതാവിനൊപ്പം തലപ്പാടിയിലെത്തിയിരുന്നു. യാത്രാ പാസ് പോലുമില്ലാതെയാണ് ബന്ധു അതിര്‍ത്തി കടന്നെത്തിയതെന്നും ആരോപണമുണ്ട്.
ഇയാളെ സര്‍ക്കാര്‍ പരിശോധനകളൊന്നുമില്ലാതെ നേരിട്ട് പൈവെളിഗെയിലെ വീട്ടിലെത്തിക്കുകയായിരുന്നു. മുംബൈയില്‍ തട്ടുകട നടത്തുന്ന ആളായിരുന്നു നേതാവിന്റെ ബന്ധു. അവിടെ കോവിഡ് ബാധിതര്‍ ഏറെയുള്ള പ്രദേശത്തു നിന്നാണ് ഇയാള്‍ വരുന്നതെന്ന് അറിയാമായിരുന്നിട്ടും വിവരം കോവിഡ് പ്രതിരോധ സെല്ലില്‍ അറിയിക്കുകയോ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയോ ചെയ്തില്ല.
തൊട്ടടുത്ത ദിവസം സിപിഎം നേതാവ് ഒരു കാന്‍സര്‍ രോഗിയെകൊണ്ട് ഇതേ കാറില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കീമോതെറാപ്പിക്കായി എത്തിച്ചിരുന്നു. രോഗിയെ ഇവിടെ അഡ്മിറ്റ് ചെയ്തു. ഏഴിന് വീണ്ടും നേതാവെത്തി രോഗിയെ വാര്‍ഡില്‍ ചെന്ന് കണ്ടു. ലാബില്‍ പോയി പരിശോധനഫലം വാങ്ങി സ്റ്റാഫ് നഴ്സിനെ ഏല്പിച്ചു. എട്ടിന് ശബ്ദം അടത്തതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ഇഎന്‍ടി ഡോക്ടറെ പോയിക്കണ്ടു. ഫാര്‍മസിയില്‍ നിന്ന് മരുന്നും വാങ്ങി.
മുംബൈയില്‍ നിന്നെത്തിയ ബന്ധുവിനെ ഇതിനിടയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 11-നാണ് ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് സിപിഎം നേതാവും ഭാര്യയുമുള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലായതും സാമ്പിളുകള്‍ ശേഖരിച്ചതും.
വ്യാഴാഴ്ചയാണ് സിപിഎം നേതാവിനും ഭാര്യയ്ക്കും ഇവരുടെ രണ്ട് ആണ്‍കുട്ടികള്‍ക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെയും ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.
രണ്ടു മക്കളും ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനും ആദ്യത്തെ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. നേതാവുമായി മാത്രമായിരുന്നു ഇവരുടെ സമ്പര്‍ക്കം.
ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡിലും ലാബിലും എക്സ് റേ വിഭാഗത്തിലും ഇദ്ദേഹം പലവട്ടം കയറിയിറങ്ങിയിരുന്നു. ഇപ്പോള്‍ ഇഎന്‍ടി ഡോക്ടറും ഓങ്കോളജിസ്റ്റും സ്റ്റാഫ് നഴ്സും റേഡിയോളജി വിഭാഗത്തിലെ ആറു ജീവനക്കാരും ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ട്.
കാന്‍സര്‍ രോഗികളുള്‍പ്പെടെയുള്ളവരിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകാനുള്ള സാധ്യതയും നിലനില്ക്കുന്നു. നാട്ടിലെ വിവാഹം, തൊട്ടില് തൂക്ക് ചടങ്ങുകളിലും ഒരു ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്റേതുള്‍പ്പെടെയുള്ള മരണവീടുകളിലും ഇതിനിടയില്‍ നേതാവ് സന്ദര്‍ശനം നടത്തിയിരുന്നതായും സൂചനയുണ്ട്.
പഞ്ചായത്ത് അംഗമായ ഭാര്യയും വിവിധ സ്ഥലങ്ങളില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മറ്റ് അംഗങ്ങളും ക്വാറന്റൈനിലായിരിക്കുകയാണ്.
അക്ഷരാര്‍ഥത്തില്‍ തന്നെ നാടുമുഴുവന്‍ നടന്ന് രോഗം പടര്‍ത്തിയ നേതാവിന്റെ നിയമലംഘനത്തിനു നേരെ ആദ്യഘട്ടത്തില്‍ ബന്ധപ്പെട്ട അധികൃതരും കണ്ണടച്ചതാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ഭരണകക്ഷിക്കാരനായ തനിക്കു ബാധകമല്ലെന്ന രീതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ജില്ലയിലെ രണ്ട് പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകരും കാന്‍സര്‍ രോഗികളുമുള്‍പ്പെടെ നൂറോളം പേരാണ് രോഗഭീതിയിലായത്.
മേയ് നാലിന് മുംബൈയില്‍ നിന്ന് ചരക്കുലോറി കയറി തലപ്പാടിയിലെ സംസ്ഥാന അതിര്‍ത്തിയിലെത്തിയ ബന്ധുവിനെ സിപിഎം നേതാവ് കാറുമായി ചെന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പൈവെളിഗെ പഞ്ചായത്ത് അംഗമായ ഭാര്യയും നേതാവിനൊപ്പം തലപ്പാടിയിലെത്തിയിരുന്നു. യാത്രാ പാസ് പോലുമില്ലാതെയാണ് ബന്ധു അതിര്‍ത്തി കടന്നെത്തിയതെന്നും ആരോപണമുണ്ട്.
ഇയാളെ സര്‍ക്കാര്‍ പരിശോധനകളൊന്നുമില്ലാതെ നേരിട്ട് പൈവെളിഗെയിലെ വീട്ടിലെത്തിക്കുകയായിരുന്നു. മുംബൈയില്‍ തട്ടുകട നടത്തുന്ന ആളായിരുന്നു നേതാവിന്റെ ബന്ധു. അവിടെ കോവിഡ് ബാധിതര്‍ ഏറെയുള്ള പ്രദേശത്തു നിന്നാണ് ഇയാള്‍ വരുന്നതെന്ന് അറിയാമായിരുന്നിട്ടും വിവരം കോവിഡ് പ്രതിരോധ സെല്ലില്‍ അറിയിക്കുകയോ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയോ ചെയ്തില്ല.
തൊട്ടടുത്ത ദിവസം സിപിഎം നേതാവ് ഒരു കാന്‍സര്‍ രോഗിയെകൊണ്ട് ഇതേ കാറില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കീമോതെറാപ്പിക്കായി എത്തിച്ചിരുന്നു. രോഗിയെ ഇവിടെ അഡ്മിറ്റ് ചെയ്തു. ഏഴിന് വീണ്ടും നേതാവെത്തി രോഗിയെ വാര്‍ഡില്‍ ചെന്ന് കണ്ടു. ലാബില്‍ പോയി പരിശോധനഫലം വാങ്ങി സ്റ്റാഫ് നഴ്സിനെ ഏല്പിച്ചു. എട്ടിന് ശബ്ദം അടത്തതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ഇഎന്‍ടി ഡോക്ടറെ പോയിക്കണ്ടു. ഫാര്‍മസിയില്‍ നിന്ന് മരുന്നും വാങ്ങി.
മുംബൈയില്‍ നിന്നെത്തിയ ബന്ധുവിനെ ഇതിനിടയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 11-നാണ് ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് സിപിഎം നേതാവും ഭാര്യയുമുള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലായതും സാമ്പിളുകള്‍ ശേഖരിച്ചതും.
വ്യാഴാഴ്ചയാണ് സിപിഎം നേതാവിനും ഭാര്യയ്ക്കും ഇവരുടെ രണ്ട് ആണ്‍കുട്ടികള്‍ക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെയും ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.
രണ്ടു മക്കളും ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനും ആദ്യത്തെ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. നേതാവുമായി മാത്രമായിരുന്നു ഇവരുടെ സമ്പര്‍ക്കം.
ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡിലും ലാബിലും എക്സ് റേ വിഭാഗത്തിലും ഇദ്ദേഹം പലവട്ടം കയറിയിറങ്ങിയിരുന്നു. ഇപ്പോള്‍ ഇഎന്‍ടി ഡോക്ടറും ഓങ്കോളജിസ്റ്റും സ്റ്റാഫ് നഴ്സും റേഡിയോളജി വിഭാഗത്തിലെ ആറു ജീവനക്കാരും ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ട്.
കാന്‍സര്‍ രോഗികളുള്‍പ്പെടെയുള്ളവരിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകാനുള്ള സാധ്യതയും നിലനില്ക്കുന്നു. നാട്ടിലെ വിവാഹം, തൊട്ടില് തൂക്ക് ചടങ്ങുകളിലും ഒരു ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്റേതുള്‍പ്പെടെയുള്ള മരണവീടുകളിലും ഇതിനിടയില്‍ നേതാവ് സന്ദര്‍ശനം നടത്തിയിരുന്നതായും സൂചനയുണ്ട്.
പഞ്ചായത്ത് അംഗമായ ഭാര്യയും വിവിധ സ്ഥലങ്ങളില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മറ്റ് അംഗങ്ങളും ക്വാറന്റൈനിലായിരിക്കുകയാണ്.
അക്ഷരാര്‍ഥത്തില്‍ തന്നെ നാടുമുഴുവന്‍ നടന്ന് രോഗം പടര്‍ത്തിയ നേതാവിന്റെ നിയമലംഘനത്തിനു നേരെ ആദ്യഘട്ടത്തില്‍ ബന്ധപ്പെട്ട അധികൃതരും കണ്ണടച്ചതാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.