ന്യൂഡൽഹി: ഗ്രാമ-നഗര വ്യത്യാസമില്ലാതെ രാജ്യത്തെ പാവപ്പെട്ടവർ കൊടിയ ദുരിതത്തിലേയ്ക്ക് നീങ്ങുകയാണെന്ന് സർവേ റിപ്പോർട്ടുകൾ. ലോക്ക്ഡൗണ്‍ മൂലം മിക്കവരും ദാരിദ്യ്രത്തിന്റെ വക്കിലാണെന്നും സർവേയിൽ കണ്ടെത്തി.
ഏഴു സന്നദ്ധസംഘടനകളും രണ്ടു റിസേർച്ച് ഓർഗനൈസേഷനകളും ചേർന്ന് നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. 12 സംസ്ഥാനങ്ങളിലെ 47 ജില്ലകളിലുള്ള 5100 പേരുമായി ഏപ്രിൽ 27നും മേയ് രണ്ടിനുമിടയിലാണ് സർവേ നടത്തിയത്. പല കുടുംബങ്ങളും തങ്ങളുടെ ഭക്ഷണം വെട്ടിച്ചുരുക്കി. കാർഷികോൽപന്നങ്ങൾ കിട്ടിയ വിലയ്ക്ക് വിറ്റു. സ്വകാര്യ വ്യക്തികളിൽ നിന്നും പലിശയ്ക്ക് കടം വാങ്ങന്നു... എന്നിങ്ങനെ പോകുന്നു സർവേയിലെ കണ്ടെത്തലുകൾ.
അസിം പ്രേംജി യൂണിവേഴ്സിറ്റി നടത്തിയ സർവേയിൽ പങ്കെടുത്ത കർഷകരിൽ മൂന്നിൽ രണ്ടു വിഭാഗത്തിനും ധാന്യശേഖരണം മിച്ചമില്ല. അറുപതുശതമാനം പേർക്കും പൊതുവിതരണ ശൃംഖല വഴിയുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിച്ചിട്ടില്ല. ഭക്ഷണത്തിന്റെ അളുവു കുറച്ചും എണ്ണം കുറച്ചുമൊക്കെ തങ്ങൾ ഇപ്പോഴത്തെ അവസ്ഥയുമായി പൊരുത്തപ്പെടുകയാണെന്നും ഭൂരിഭാഗവും പറയുന്നു.
ഗ്രാമീണരിൽ 22 ശതമാനവും തങ്ങളുടെ ആടുകളേയും കോഴികളേയും താറാവിനേയുമൊക്കെ വിൽക്കുകയാണ്. പാൽ വിറ്റ് ഉപജവീനവം കഴിക്കുന്നവരുടെ അവസ്ഥയും ഏറെ ദുരിതത്തിലാണെന്ന് സർവേ കണ്ടെത്തി. വിൽപനയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൗണ്‍ അവസാനിക്കുന്പോൾ തങ്ങളുടെ കുട്ടികളെ സ്കൂളിൽ വിടാനുള്ള അവസ്ഥയില്ലെന്നും അവരുടെ വിദ്യാഭ്യാസം അവസാനിപ്പിക്കുമെന്നും സർവേയിൽ പങ്കെടുത്ത 29 ശതമാനം ആളുകൾ പറഞ്ഞു.
ഏഴു സന്നദ്ധസംഘടനകളും രണ്ടു റിസേർച്ച് ഓർഗനൈസേഷനകളും ചേർന്ന് നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. 12 സംസ്ഥാനങ്ങളിലെ 47 ജില്ലകളിലുള്ള 5100 പേരുമായി ഏപ്രിൽ 27നും മേയ് രണ്ടിനുമിടയിലാണ് സർവേ നടത്തിയത്. പല കുടുംബങ്ങളും തങ്ങളുടെ ഭക്ഷണം വെട്ടിച്ചുരുക്കി. കാർഷികോൽപന്നങ്ങൾ കിട്ടിയ വിലയ്ക്ക് വിറ്റു. സ്വകാര്യ വ്യക്തികളിൽ നിന്നും പലിശയ്ക്ക് കടം വാങ്ങന്നു... എന്നിങ്ങനെ പോകുന്നു സർവേയിലെ കണ്ടെത്തലുകൾ.
അസിം പ്രേംജി യൂണിവേഴ്സിറ്റി നടത്തിയ സർവേയിൽ പങ്കെടുത്ത കർഷകരിൽ മൂന്നിൽ രണ്ടു വിഭാഗത്തിനും ധാന്യശേഖരണം മിച്ചമില്ല. അറുപതുശതമാനം പേർക്കും പൊതുവിതരണ ശൃംഖല വഴിയുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിച്ചിട്ടില്ല. ഭക്ഷണത്തിന്റെ അളുവു കുറച്ചും എണ്ണം കുറച്ചുമൊക്കെ തങ്ങൾ ഇപ്പോഴത്തെ അവസ്ഥയുമായി പൊരുത്തപ്പെടുകയാണെന്നും ഭൂരിഭാഗവും പറയുന്നു.
ഗ്രാമീണരിൽ 22 ശതമാനവും തങ്ങളുടെ ആടുകളേയും കോഴികളേയും താറാവിനേയുമൊക്കെ വിൽക്കുകയാണ്. പാൽ വിറ്റ് ഉപജവീനവം കഴിക്കുന്നവരുടെ അവസ്ഥയും ഏറെ ദുരിതത്തിലാണെന്ന് സർവേ കണ്ടെത്തി. വിൽപനയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൗണ്‍ അവസാനിക്കുന്പോൾ തങ്ങളുടെ കുട്ടികളെ സ്കൂളിൽ വിടാനുള്ള അവസ്ഥയില്ലെന്നും അവരുടെ വിദ്യാഭ്യാസം അവസാനിപ്പിക്കുമെന്നും സർവേയിൽ പങ്കെടുത്ത 29 ശതമാനം ആളുകൾ പറഞ്ഞു.