ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. കാൽനടയായി പോകുന്ന തൊഴിലാളികളെ കോടതിക്ക് എങ്ങനെ തടയാനാകുമെന്നും കോടതി നിരീക്ഷിച്ചു.
റെയിൽവേ ട്രാക്കിൽ ആളുകൾ കിടന്നാൽ കോടതിക്ക് എന്തു ചെയ്യാനാകുമെന്നും കോടതി ചോദിച്ചു. സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ തീരുമാനമെടുക്കട്ടേയെന്നും കോടതി നിർദേശിച്ചു. കാൽനടയായി പലായനം ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി നടപടി.
റോഡുകളിലൂടെ നടക്കുന്ന കുടിയേറ്റക്കാരെ കണ്ടെത്തി അവർക്ക് ഭക്ഷണവും വെള്ളവും നൽകണമെന്ന് ഹർജിക്കാരനായ അഭിഭാഷകൻ അലഖ് അലോക് ശ്രീവസ്തവ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ കുടിയേറ്റ തൊഴിലാളികൾ ട്രെയിൻ ഇടിച്ചു മരിച്ച സംഭവവും അഭിഭാഷൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
കാൽനടയായി പോകുന്ന തൊഴിലാളികളെ തടയാനാകില്ല. ഇവരെ എങ്ങനെ തടയുമെന്നും കോടതി ചോദിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് തൊഴിലാളികളാണ് കാൽനടയായി മറ്റു സംസ്ഥാനങ്ങളിൽനിന്നു സ്വന്തം സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നത്.
റെയിൽവേ ട്രാക്കിൽ ആളുകൾ കിടന്നാൽ കോടതിക്ക് എന്തു ചെയ്യാനാകുമെന്നും കോടതി ചോദിച്ചു. സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ തീരുമാനമെടുക്കട്ടേയെന്നും കോടതി നിർദേശിച്ചു. കാൽനടയായി പലായനം ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി നടപടി.
റോഡുകളിലൂടെ നടക്കുന്ന കുടിയേറ്റക്കാരെ കണ്ടെത്തി അവർക്ക് ഭക്ഷണവും വെള്ളവും നൽകണമെന്ന് ഹർജിക്കാരനായ അഭിഭാഷകൻ അലഖ് അലോക് ശ്രീവസ്തവ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ കുടിയേറ്റ തൊഴിലാളികൾ ട്രെയിൻ ഇടിച്ചു മരിച്ച സംഭവവും അഭിഭാഷൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
കാൽനടയായി പോകുന്ന തൊഴിലാളികളെ തടയാനാകില്ല. ഇവരെ എങ്ങനെ തടയുമെന്നും കോടതി ചോദിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് തൊഴിലാളികളാണ് കാൽനടയായി മറ്റു സംസ്ഥാനങ്ങളിൽനിന്നു സ്വന്തം സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നത്.