ഭോപ്പാല്‍: നൂറു കണക്കിനു കുടിയേറ്റ തൊഴിലാളികൾ മഹാരാഷ്ട്ര-മധ്യപ്രദേശ് അതിര്‍ത്തിയായ സെന്ദ്വയില്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ച്ചയായി ഒന്‍പതു മണിക്കൂര്‍ വെള്ളവും ഭക്ഷണവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ അക്രമാസക്തരായത്.
മഹാരാഷ്ട്രയില്‍ നിന്നും മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലേക്കു പോകുന്ന അതിഥി തൊഴിലാളികളെ നിയന്ത്രിക്കുന്നതില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പരാജയപ്പെടുന്നതാണ് പ്രശ്നത്തിനു കാരണം. മാസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളുമായാണ് തൊഴിലാളികള്‍ സ്വദേശത്തേക്കു പോകാന്‍ കാത്തിരിക്കുന്നത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ ഞങ്ങളെ ഇങ്ങോട്ട് കടത്തി വിട്ടു. എന്നാല്‍ ഞങ്ങളുടെ തന്നെ സര്‍ക്കാര്‍ ഞങ്ങളെ തടയുകയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. മണിക്കൂറുകളായി വിശപ്പും ദാഹവും സഹിച്ചു ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് യാതൊരു സുരക്ഷയും സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
തൊഴിലാളികള്‍ ആശങ്കപ്പെടരുതെന്നും അവര്‍ക്കു താത്ക്കാലികമായി താമസിക്കാനുള്ള സ്ഥലവും ഭക്ഷണവും മടങ്ങാനുള്ള വാഹനവും ഒരുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അറിയിച്ചു.
മഹാരാഷ്ട്രയില്‍ നിന്നും മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലേക്കു പോകുന്ന അതിഥി തൊഴിലാളികളെ നിയന്ത്രിക്കുന്നതില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പരാജയപ്പെടുന്നതാണ് പ്രശ്നത്തിനു കാരണം. മാസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളുമായാണ് തൊഴിലാളികള്‍ സ്വദേശത്തേക്കു പോകാന്‍ കാത്തിരിക്കുന്നത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ ഞങ്ങളെ ഇങ്ങോട്ട് കടത്തി വിട്ടു. എന്നാല്‍ ഞങ്ങളുടെ തന്നെ സര്‍ക്കാര്‍ ഞങ്ങളെ തടയുകയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. മണിക്കൂറുകളായി വിശപ്പും ദാഹവും സഹിച്ചു ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് യാതൊരു സുരക്ഷയും സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
തൊഴിലാളികള്‍ ആശങ്കപ്പെടരുതെന്നും അവര്‍ക്കു താത്ക്കാലികമായി താമസിക്കാനുള്ള സ്ഥലവും ഭക്ഷണവും മടങ്ങാനുള്ള വാഹനവും ഒരുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അറിയിച്ചു.