ന്യൂഡൽഹി: കോവിഡ് 19 പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ ധനസഹായം. നൂറ് കോടി ഡോളറിന്റെ ധനസഹായമാണ് ലോകബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കാണ് തുക അനുവദിച്ചത്. 7,500 കോടി ഡോളറിന്റെ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്ക് സഹായം.
ആരോഗ്യം, സാമൂഹിക സുരക്ഷിതത്വം, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യയുമായി കൈകോർത്തു പ്രവർത്തിക്കാനാണ് ധനസഹായം നൽകുന്നതെന്ന് ലോകബാങ്ക് ഡയറക്ടർ ജുനൈദ് അഹമ്മദ് വ്യക്തമാക്കി.
ആരോഗ്യ സംവിധാനങ്ങൾക്കായി സമാനമായ ഒരു പാക്കേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാണിതെന്ന് ലോക ബാങ്ക് അറിയിച്ചു.
ആരോഗ്യം, സാമൂഹിക സുരക്ഷിതത്വം, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യയുമായി കൈകോർത്തു പ്രവർത്തിക്കാനാണ് ധനസഹായം നൽകുന്നതെന്ന് ലോകബാങ്ക് ഡയറക്ടർ ജുനൈദ് അഹമ്മദ് വ്യക്തമാക്കി.
ആരോഗ്യ സംവിധാനങ്ങൾക്കായി സമാനമായ ഒരു പാക്കേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാണിതെന്ന് ലോക ബാങ്ക് അറിയിച്ചു.