ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ഓഫീസ് സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകൾ നടത്തുന്നതിനുള്ള സൗകര്യം ഇന്ത്യ വികസിപ്പിച്ചുകഴിഞ്ഞു. 500 ലബോറട്ടറികളിലാണ് കോവിഡ് ടെസ്റ്റുകൾ നടത്തുന്നത്. ഇതിൽ 359 സർക്കാർ പരിശോധനാകേന്ദ്രങ്ങളും 145 സ്വകാര്യ ലാബുകളും ഉൾപ്പെടുന്നതായും മന്ത്രി അറിയിച്ചു.
അതേസമയം, ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം 80,000 കവിഞ്ഞു. രണ്ടു ദിവസങ്ങൾക്കുള്ളിൽ പതിനായിരം രോഗികളുടെ വർധനവുണ്ടായെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകൾ നടത്തുന്നതിനുള്ള സൗകര്യം ഇന്ത്യ വികസിപ്പിച്ചുകഴിഞ്ഞു. 500 ലബോറട്ടറികളിലാണ് കോവിഡ് ടെസ്റ്റുകൾ നടത്തുന്നത്. ഇതിൽ 359 സർക്കാർ പരിശോധനാകേന്ദ്രങ്ങളും 145 സ്വകാര്യ ലാബുകളും ഉൾപ്പെടുന്നതായും മന്ത്രി അറിയിച്ചു.
അതേസമയം, ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം 80,000 കവിഞ്ഞു. രണ്ടു ദിവസങ്ങൾക്കുള്ളിൽ പതിനായിരം രോഗികളുടെ വർധനവുണ്ടായെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.