റിയാദ്: 10 പേർ കൂടി മരിച്ചതോടെ സൗദി അറേബ്യയിൽ കോവിഡ് മരണം 283 ആയി. വ്യാഴാഴ്ച പുതുതായി 2,039 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചു. ഇതോടെ സൗദിയിൽ രോഗബാധിതരുടെ എണ്ണം 46,869-ൽ എത്തി.
വ്യാഴാഴ്ച മരിച്ചവരെല്ലാം വിദേശികളാണ്. മക്ക, ജിദ്ദ എന്നിവിടങ്ങളിൽ നാലു പേർ വീതവും റിയാദിലും യാന്പുവിലും ഒരാളുമാണു മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വിവിധ പ്രവിശ്യകളിൽ കൂടി വരുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. 156 പേരാണ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിലാണുള്ളത്. പുതുതായി രോഗം ബാധിക്കുന്നവരിൽ 41 ശതമാനം പേരും സ്വദേശികളാണ്. ഇതിൽ 11 ശതമാനം കുട്ടികളാണ്.
വ്യാഴാഴ്ച 1,429 പേരാണ് വൈറസ് ബാധയിൽനിന്നും മുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 19,051 ആയി. 27,535 പേർ ഇപ്പോഴും ചികിത്സയിലാണ്.
പുതുതായി രോഗം ബാധിച്ചവർ ജിദ്ദ 482, റിയാദ് 478, മക്ക 356, മദീന 247, ഹൊഫൂഫ് 93, ദമാം 93, തായിഫ് 68, യാന്പു 27, ഖതീഫ് 21, വാദി ദവാസിർ 8 എന്നിങ്ങനെയാണ്.
വ്യാഴാഴ്ച മരിച്ചവരെല്ലാം വിദേശികളാണ്. മക്ക, ജിദ്ദ എന്നിവിടങ്ങളിൽ നാലു പേർ വീതവും റിയാദിലും യാന്പുവിലും ഒരാളുമാണു മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വിവിധ പ്രവിശ്യകളിൽ കൂടി വരുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. 156 പേരാണ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിലാണുള്ളത്. പുതുതായി രോഗം ബാധിക്കുന്നവരിൽ 41 ശതമാനം പേരും സ്വദേശികളാണ്. ഇതിൽ 11 ശതമാനം കുട്ടികളാണ്.
വ്യാഴാഴ്ച 1,429 പേരാണ് വൈറസ് ബാധയിൽനിന്നും മുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 19,051 ആയി. 27,535 പേർ ഇപ്പോഴും ചികിത്സയിലാണ്.
പുതുതായി രോഗം ബാധിച്ചവർ ജിദ്ദ 482, റിയാദ് 478, മക്ക 356, മദീന 247, ഹൊഫൂഫ് 93, ദമാം 93, തായിഫ് 68, യാന്പു 27, ഖതീഫ് 21, വാദി ദവാസിർ 8 എന്നിങ്ങനെയാണ്.