ന്യൂഡൽഹി: ലോക്ക്ഡൗണിനെത്തുടർന്നു കർണാടകയിൽ കുടുങ്ങിയ 243 മലയാളികളുമായി കോൺഗ്രസിന്റെ ഒമ്പത് ബസുകൾ കൂടി കേരളത്തിലേക്ക് പുറപ്പെട്ടു. സാമൂഹിക അകലം പാലിച്ച് ഓരോ ബസിലും 27 പേരാണുള്ളത്. കർണാടക കോൺഗ്രസാണ് യാത്രക്കാരുടെ ചെലവ് വഹിക്കുന്നത്.
കെപിസിസിയുടെ അഭ്യർത്ഥന പ്രകാരമാണ് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്. മുത്തങ്ങ, കുമളി ചെക്ക് പോസ്റ്റ് വഴി രണ്ടു വീതവും വാളയാര്‍ വഴി നാലും, കാസര്‍ഗോഡ് മഞ്ചേശ്വരം വഴി ഓരോ ബസും കേരളത്തിലെത്തും.
മേയ് 12ന് ആദ്യ ബസ് കേരളത്തിൽ എത്തിയിരുന്നു.
കെപിസിസിയുടെ അഭ്യർത്ഥന പ്രകാരമാണ് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്. മുത്തങ്ങ, കുമളി ചെക്ക് പോസ്റ്റ് വഴി രണ്ടു വീതവും വാളയാര്‍ വഴി നാലും, കാസര്‍ഗോഡ് മഞ്ചേശ്വരം വഴി ഓരോ ബസും കേരളത്തിലെത്തും.
മേയ് 12ന് ആദ്യ ബസ് കേരളത്തിൽ എത്തിയിരുന്നു.