ജനീവ: കൊറോണ വൈറസിനെ പൂര്‍ണമായും ലോകത്തു നിന്നും തുടച്ചു മാറ്റുവാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസിനൊപ്പം ജീവിക്കാന്‍ ലോകം പഠിക്കേണ്ടി വരുമെന്നും സംഘടന സൂചന നല്കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പല രാജ്യങ്ങളും ഇളവ് വരുത്തുന്നതിനെ തുടര്‍ന്നാണ് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയത്.
ബുധനാഴ്ച ജനീവയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഡബ്ല്യുഎച്ച്ഒ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ റയാൻ ഇക്കാര്യം അറിയിച്ചത്. പുതിയ വൈറസ് ആദ്യമായാണ് ലോകം മുഴുവൻ പടർന്നു പിടിക്കുന്നത്. അതുകൊണ്ട് വൈറസിനെ അതിജീവിക്കാൻ എത്രനാൾ വേണമെന്നത് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകം മുഴുവന്‍ വ്യാപിച്ച എയ്ഡ്സിനെ പൂര്‍ണമായും തുടച്ചു നീക്കുവാന്‍ സാധിച്ചിട്ടില്ല. പക്ഷെ അതിനൊപ്പം ജീവിക്കാന്‍ നമ്മള് പഠിച്ചു. കോവിഡ് പ്രതിസന്ധി ആരംഭിച്ചതു മുതല്‍ പകുതിയിലധികം മനുഷ്യരാശിയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിയാണ് ജീവിക്കുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് രണ്ടാമത്തെ കോവിഡ് ബാധയ്ക്ക് കാരണമാകില്ലെന്ന് ഉറപ്പ് നല്കാന് സാധിക്കില്ലെന്നും റയാന് വ്യക്തമാക്കി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു.
ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകവ്യാപകമായി 44 ലക്ഷം പേര്‍ക്കു ബാധിക്കുകയും മൂന്ന് ലക്ഷത്തിനടുത്ത് ആളുകളുടെ ജീവന് അപഹരിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച ജനീവയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഡബ്ല്യുഎച്ച്ഒ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ റയാൻ ഇക്കാര്യം അറിയിച്ചത്. പുതിയ വൈറസ് ആദ്യമായാണ് ലോകം മുഴുവൻ പടർന്നു പിടിക്കുന്നത്. അതുകൊണ്ട് വൈറസിനെ അതിജീവിക്കാൻ എത്രനാൾ വേണമെന്നത് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകം മുഴുവന്‍ വ്യാപിച്ച എയ്ഡ്സിനെ പൂര്‍ണമായും തുടച്ചു നീക്കുവാന്‍ സാധിച്ചിട്ടില്ല. പക്ഷെ അതിനൊപ്പം ജീവിക്കാന്‍ നമ്മള് പഠിച്ചു. കോവിഡ് പ്രതിസന്ധി ആരംഭിച്ചതു മുതല്‍ പകുതിയിലധികം മനുഷ്യരാശിയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിയാണ് ജീവിക്കുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് രണ്ടാമത്തെ കോവിഡ് ബാധയ്ക്ക് കാരണമാകില്ലെന്ന് ഉറപ്പ് നല്കാന് സാധിക്കില്ലെന്നും റയാന് വ്യക്തമാക്കി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു.
ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകവ്യാപകമായി 44 ലക്ഷം പേര്‍ക്കു ബാധിക്കുകയും മൂന്ന് ലക്ഷത്തിനടുത്ത് ആളുകളുടെ ജീവന് അപഹരിക്കുകയും ചെയ്തിരുന്നു.