ന്യൂഡൽഹി: സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ്(സിഎപിഎഫ്)ന്റെ എല്ലാ കാന്റീനുകളിലും തദ്ദേശീയമായി നിര്‍മിച്ച സാധനങ്ങള്‍ മാത്രമേ ജൂണ്‍ ഒന്നു മുതല്‍ വില്‍ക്കൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 10 ലക്ഷം സൈനികരുടെ 50 ലക്ഷത്തോളം കുടുംബാംഗങ്ങള്‍ ഈ കാന്റീനുകളുടെ ഉപഭോക്താക്കളാണ്.
രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെന്നും പ്രാദേശിക ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് അമിത് ഷാ വ്യക്തമാക്കി. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ പരമാവധി ഉപയോഗിക്കണമെന്നും അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സുകളായ സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എന്‍എസ്ജി, ആസാം റൈഫിള്‍സ് കാന്റീനുകളില്‍ വര്‍ഷം 2,800 കോടി രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്.
രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെന്നും പ്രാദേശിക ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് അമിത് ഷാ വ്യക്തമാക്കി. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ പരമാവധി ഉപയോഗിക്കണമെന്നും അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സുകളായ സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എന്‍എസ്ജി, ആസാം റൈഫിള്‍സ് കാന്റീനുകളില്‍ വര്‍ഷം 2,800 കോടി രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്.