തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശന്പളം പിടിക്കുന്നതിനുള്ള ഓർഡിനൻസിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. സാലറി ചലഞ്ച് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് മറികടക്കാനാണ് ദുരന്ത നിവാരണ നിയമപ്രകാരം ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയത്.
ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാൽ 25 ശതമാനം വരെ ശന്പളം മാറ്റാൻ സർക്കാരിന് അധികാരമുണ്ട്. നിലവിലെ സർക്കാർ നടപടി നിയമപരമാക്കാനാണ് ഓർഡിനൻസ് പുറപ്പെടുവിച്ചതെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
ഹൈക്കോടതി ചൂണ്ടിക്കാട്ടിയതുപോലെ നിയമപരമായ നടപടിയാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ശന്പളം തിരിച്ചു നൽകുന്നത് ആറു മാസത്തിനകം തീരുമാനിച്ചാൽ മതി. ജീവനക്കാർക്ക് ഈ മാസത്തെ ശന്പളം വൈകുമെന്നും മന്ത്രി പറഞ്ഞു.
ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാൽ 25 ശതമാനം വരെ ശന്പളം മാറ്റാൻ സർക്കാരിന് അധികാരമുണ്ട്. നിലവിലെ സർക്കാർ നടപടി നിയമപരമാക്കാനാണ് ഓർഡിനൻസ് പുറപ്പെടുവിച്ചതെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
ഹൈക്കോടതി ചൂണ്ടിക്കാട്ടിയതുപോലെ നിയമപരമായ നടപടിയാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ശന്പളം തിരിച്ചു നൽകുന്നത് ആറു മാസത്തിനകം തീരുമാനിച്ചാൽ മതി. ജീവനക്കാർക്ക് ഈ മാസത്തെ ശന്പളം വൈകുമെന്നും മന്ത്രി പറഞ്ഞു.