മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് 19 ആശങ്കകൾ വർധിച്ചു. കടുന്ന നിയന്ത്രണങ്ങൾക്കിടയിലും മഹാരാഷ്ട്രയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിന് കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്തെ തന്നെ കോവിഡ് കേസുകളിൽ 28 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രാജ്യത്തെ കോവിഡ് മരണങ്ങളുടെ കണക്കെടുത്താൽ 39 ശതമാനവും മഹാരാഷ്ട്രയിലാണ്. 6,817 കോവിഡ് കേസുളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 301 പേർ ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചു. 840 പേർ മാത്രമാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മാത്രം 394 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ച്. 18 പേരാണ് വെള്ളിയാഴ്ച മരിച്ചത്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈയിൽ ചില ആശുപത്രിയിൽ സീൽ ചെയ്യുകയും ചെയ്തിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി നഴ്സുമാർക്കും ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഏഷ്യയിലെ തന്നെ വലിയ ചേരികളിൽ ഒന്നായ ധാരവിയിലും കോവിഡ് കൂടുന്നത് ആശങ്കകൾ വർധിപ്പിക്കുകയാണ്. രാജ്യത്ത് 24,506 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 775 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 5,063 പേർ രോഗമുക്തി നേടിയിരുന്നു.
രാജ്യത്തെ തന്നെ കോവിഡ് കേസുകളിൽ 28 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രാജ്യത്തെ കോവിഡ് മരണങ്ങളുടെ കണക്കെടുത്താൽ 39 ശതമാനവും മഹാരാഷ്ട്രയിലാണ്. 6,817 കോവിഡ് കേസുളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 301 പേർ ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചു. 840 പേർ മാത്രമാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മാത്രം 394 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ച്. 18 പേരാണ് വെള്ളിയാഴ്ച മരിച്ചത്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈയിൽ ചില ആശുപത്രിയിൽ സീൽ ചെയ്യുകയും ചെയ്തിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി നഴ്സുമാർക്കും ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഏഷ്യയിലെ തന്നെ വലിയ ചേരികളിൽ ഒന്നായ ധാരവിയിലും കോവിഡ് കൂടുന്നത് ആശങ്കകൾ വർധിപ്പിക്കുകയാണ്. രാജ്യത്ത് 24,506 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 775 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 5,063 പേർ രോഗമുക്തി നേടിയിരുന്നു.