കോല്‍ക്കത്ത: പശ്ചിമ ബംഗാളിൽ കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് 57 പേർ മരിച്ചതായി സംസ്ഥാന സർക്കാർ. ആദ്യമായാണ് ഇത്ര അധികം പേർ മരിച്ചതായി സർക്കാർ സമ്മതിക്കുന്നത്. മരിച്ച 57 പേരിൽ 39 പേർക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി സംസ്ഥാന ഡത്ത് ഓഡിറ്റ് കമ്മിറ്റി വ്യക്തമാക്കി.
18 പേർ മാത്രമാണ് മരിച്ചതെന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ട്. കോവിഡ് ബാധിച്ച് 18 മരണങ്ങൾ മാത്രമാണ് സംഭവിച്ചത്. ബാക്കി 39 മരണങ്ങൾ മറ്റ് അസുഖങ്ങൾ കൂടി ഉള്ളതിനാലായിരുന്നെന്ന് ബംഗാൾ ചീഫ് സെക്രട്ടറി രാജിവ് സിൻഹ പറഞ്ഞു.
ബംഗാളിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച് കേന്ദ്ര സംഘം വിശദാംശങ്ങൾ ആരായുകയും സംശയം ഉന്നയിക്കുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ കണക്ക് വെളിപ്പെടുത്തിയത്. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ സംസ്ഥാനത്തെ കോവിഡ് 19 മായി ബന്ധപ്പെട്ട എല്ലാ രേഖകളും കേന്ദ്രസംഘം ആവശ്യപ്പെട്ടിരുന്നു. അതില്‍ കോവിഡ് മരണങ്ങളെ മറ്റു കാരണങ്ങളാലാണെന്നാണ് ഡോക്ടര്‍മാരുടെ സംഘം സാക്ഷ്യപ്പെടുത്തിയിരുന്നത്.
18 പേർ മാത്രമാണ് മരിച്ചതെന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ട്. കോവിഡ് ബാധിച്ച് 18 മരണങ്ങൾ മാത്രമാണ് സംഭവിച്ചത്. ബാക്കി 39 മരണങ്ങൾ മറ്റ് അസുഖങ്ങൾ കൂടി ഉള്ളതിനാലായിരുന്നെന്ന് ബംഗാൾ ചീഫ് സെക്രട്ടറി രാജിവ് സിൻഹ പറഞ്ഞു.
ബംഗാളിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച് കേന്ദ്ര സംഘം വിശദാംശങ്ങൾ ആരായുകയും സംശയം ഉന്നയിക്കുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ കണക്ക് വെളിപ്പെടുത്തിയത്. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ സംസ്ഥാനത്തെ കോവിഡ് 19 മായി ബന്ധപ്പെട്ട എല്ലാ രേഖകളും കേന്ദ്രസംഘം ആവശ്യപ്പെട്ടിരുന്നു. അതില്‍ കോവിഡ് മരണങ്ങളെ മറ്റു കാരണങ്ങളാലാണെന്നാണ് ഡോക്ടര്‍മാരുടെ സംഘം സാക്ഷ്യപ്പെടുത്തിയിരുന്നത്.