തിരുവനന്തപുരം: അമിത മദ്യാസക്തിയുള്ളവർക്ക് മദ്യം വിതരണം ചെയ്യുന്നതിനായി അബ്കാരി നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തി. ബീവറേജസ് ഗോഡൗണിൽ എത്തുന്നവർക്ക് നിയമപരമായ അളവിൽ മദ്യം നൽകാമെന്നാണ് നിയമ ഭേദഗതി. മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നടപടി. മാർച്ച് 30 മുതൽ മുൻകാല പ്രാബല്യത്തോടെയാണു ഭേദഗതി.
നേരത്തെ ഡോക്ടർമാരുടെ കുറിപ്പടിയുമായി വരുന്നവർക്ക് വെയർഹൗസിൽ നിന്നും മദ്യം വിതരണം ചെയ്യാമെന്ന് സർക്കാർ ശിപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി. എന്നാൽ ഭേദഗതി അനുസരിച്ച് നാളെ മുതൽ എല്ലാവർക്കും വെയർഹൗസ് വഴി നൽകില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി.
ഡോക്ടർമാരുടെ കുറിപ്പടിയുള്ളവർക്ക് മദ്യം നൽകാനുള്ള നീക്കം കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ.
നേരത്തെ ഡോക്ടർമാരുടെ കുറിപ്പടിയുമായി വരുന്നവർക്ക് വെയർഹൗസിൽ നിന്നും മദ്യം വിതരണം ചെയ്യാമെന്ന് സർക്കാർ ശിപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി. എന്നാൽ ഭേദഗതി അനുസരിച്ച് നാളെ മുതൽ എല്ലാവർക്കും വെയർഹൗസ് വഴി നൽകില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി.
ഡോക്ടർമാരുടെ കുറിപ്പടിയുള്ളവർക്ക് മദ്യം നൽകാനുള്ള നീക്കം കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ.