തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദമുയർത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാൻ ശ്രമിച്ച പ്രതിപക്ഷം മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ. സ്പ്രിങ്ക്ളറുമായുള്ള കരാർ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സർക്കാരിന്മേൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം തകർക്കാൻ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയാണ് സ്പ്രിങ്ക്ളർ വിവാദം. മരണം മണക്കുന്ന സമയത്തും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും മുഖ്യമന്ത്രി സ്ഥാനവും മുന്നിൽക്കണ്ട് മാത്രം നടത്തിയ രാഷ്ട്രീയ നെറികേട് ജനങ്ങൾ തിരിച്ചറിയും.
ഹർജിക്കാർ ഉന്നയിച്ച ആരോപണങ്ങളിൽ അനുകൂലമായ എന്തെങ്കിലും അഭിപ്രായം പറയാൻ ഉദേശിക്കുന്നില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സമാനതകളില്ലാത്ത ദുരന്തകാലത്തെ അഭിമുഖീകരിക്കുമ്പോൾ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ജൽപ്പനങ്ങൾക്ക് കേരളീയ ജനത മറുപടി പറയുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
സർക്കാരിന്മേൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം തകർക്കാൻ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയാണ് സ്പ്രിങ്ക്ളർ വിവാദം. മരണം മണക്കുന്ന സമയത്തും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും മുഖ്യമന്ത്രി സ്ഥാനവും മുന്നിൽക്കണ്ട് മാത്രം നടത്തിയ രാഷ്ട്രീയ നെറികേട് ജനങ്ങൾ തിരിച്ചറിയും.
ഹർജിക്കാർ ഉന്നയിച്ച ആരോപണങ്ങളിൽ അനുകൂലമായ എന്തെങ്കിലും അഭിപ്രായം പറയാൻ ഉദേശിക്കുന്നില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സമാനതകളില്ലാത്ത ദുരന്തകാലത്തെ അഭിമുഖീകരിക്കുമ്പോൾ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ജൽപ്പനങ്ങൾക്ക് കേരളീയ ജനത മറുപടി പറയുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.