തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ചല്ലാതെ ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസങ്ങളും കാലതാമസവും ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൊറോണ മൂലമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഇന്ത്യൻ എംബസികൾക്ക് നിർദേശം നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ മൂലം അന്താരാഷ്ട്ര വിമന സർവീസുകൾ നിർത്തിവച്ചത് ഗൾഫ് മലയാളികളെ വലിയ പ്രയാസത്തിലാക്കിയിരുന്നു. അതിനിടെയാണ് പുതിയ പ്രശ്നം. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യൻ എംബസിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം. ഇന്ത്യൻ എംബസികളാവട്ടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽനിന്ന് നിരാക്ഷേപ പത്രം വേണമെന്ന് നിർബന്ധിക്കുകയാണ്.
കോവിഡ് മൂലമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രം നേരത്തെ അനുവദിച്ചിരുന്നു. അതിന് ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റോ നിരാക്ഷേപ പത്രമോ ആവശ്യം ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയതോടെ ചരക്ക് വിമാനങ്ങളിലായിരുന്നു മൃതദേഹങ്ങൾ അയച്ചുകൊണ്ടിരുന്നത്.
ആഭ്യന്തരമന്ത്രാലയത്തിന്റെ നിരാക്ഷേപ പത്രം ഇല്ലാതെതന്നെ മൃതദേഹം അയക്കുന്നതിന് അനുമതി നൽകാൻ ബന്ധപ്പെട്ട എംബസികൾക്ക് നിർദേശം നൽകാനും നൂലാമാലകൾ ഒഴിവാക്കി മൃതദേഹങ്ങൾ താമസമില്ലാതെ നാട്ടിലെത്തിക്കാനും സൗകര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ലോക്ക്ഡൗൺ മൂലം അന്താരാഷ്ട്ര വിമന സർവീസുകൾ നിർത്തിവച്ചത് ഗൾഫ് മലയാളികളെ വലിയ പ്രയാസത്തിലാക്കിയിരുന്നു. അതിനിടെയാണ് പുതിയ പ്രശ്നം. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യൻ എംബസിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം. ഇന്ത്യൻ എംബസികളാവട്ടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽനിന്ന് നിരാക്ഷേപ പത്രം വേണമെന്ന് നിർബന്ധിക്കുകയാണ്.
കോവിഡ് മൂലമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രം നേരത്തെ അനുവദിച്ചിരുന്നു. അതിന് ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റോ നിരാക്ഷേപ പത്രമോ ആവശ്യം ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയതോടെ ചരക്ക് വിമാനങ്ങളിലായിരുന്നു മൃതദേഹങ്ങൾ അയച്ചുകൊണ്ടിരുന്നത്.
ആഭ്യന്തരമന്ത്രാലയത്തിന്റെ നിരാക്ഷേപ പത്രം ഇല്ലാതെതന്നെ മൃതദേഹം അയക്കുന്നതിന് അനുമതി നൽകാൻ ബന്ധപ്പെട്ട എംബസികൾക്ക് നിർദേശം നൽകാനും നൂലാമാലകൾ ഒഴിവാക്കി മൃതദേഹങ്ങൾ താമസമില്ലാതെ നാട്ടിലെത്തിക്കാനും സൗകര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.