തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറുമായുള്ള കരാറുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ നിരാകരിക്കുന്ന വിധിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ ആവശ്യം കരാർ റദ്ദാക്കണം, സ്റ്റേ ചെയ്യണം എന്നതായിരുന്നു. എന്നാൽ ഇവ രണ്ടും കോടതി സ്വീകരിച്ചില്ലെന്നാണ് കാണുന്നത്. ഇപ്പോഴുള്ള പ്രവർത്തനവുമായി മുന്നോട്ടുപോകാനണ് കോടതി പറഞ്ഞിരിക്കുന്നത്. സർക്കാർ ആ പ്രവർത്തനവുമായി മുന്നോട്ടുപോകും മുഖ്യമന്ത്രി പറഞ്ഞു.
ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിക്കുകയും ചെയ്തു. ഡാറ്റാ സുരക്ഷയ്ക്കു മുന്തിയ പരിഗണനയാണ് നൽകുന്നത്. അക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. ഹൈക്കോടതി ഉത്തരവ് കൈയിൽ കിട്ടിയതിനു ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതിപക്ഷ ആവശ്യം കരാർ റദ്ദാക്കണം, സ്റ്റേ ചെയ്യണം എന്നതായിരുന്നു. എന്നാൽ ഇവ രണ്ടും കോടതി സ്വീകരിച്ചില്ലെന്നാണ് കാണുന്നത്. ഇപ്പോഴുള്ള പ്രവർത്തനവുമായി മുന്നോട്ടുപോകാനണ് കോടതി പറഞ്ഞിരിക്കുന്നത്. സർക്കാർ ആ പ്രവർത്തനവുമായി മുന്നോട്ടുപോകും മുഖ്യമന്ത്രി പറഞ്ഞു.
ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിക്കുകയും ചെയ്തു. ഡാറ്റാ സുരക്ഷയ്ക്കു മുന്തിയ പരിഗണനയാണ് നൽകുന്നത്. അക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. ഹൈക്കോടതി ഉത്തരവ് കൈയിൽ കിട്ടിയതിനു ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും മുഖ്യമന്ത്രി അറിയിച്ചു.