ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമിക്ക് സംരക്ഷണം നൽകി സുപ്രീംകോടതി. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിൽനിന്നാണ് മൂന്ന് ആഴ്ചത്തേയ്ക്ക് അർണാബിന് സംരക്ഷണം നൽകിയിരിക്കുന്നത്.
ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അർണാബ് ഗോസ്വാമിക്കെതിരെ കേസെടുത്തിരിക്കുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ജമ്മു കാഷ്മീർ സർക്കാരുകൾക്കും കോടതി നോട്ടീസയച്ചു.
അതേസമയം നാഗ്പൂരിൽ രജിസ്റ്റർ ചെയ്തതും മുംബൈയിലേക്ക് മാറ്റിയതുമായ കേസിൽ അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിട്ടു. വ്യാഴാഴ്ചയാണ് അർണാബ് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ചാനൽ ചർച്ചയ്ക്കിടെ സോണിയ ഗാന്ധിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് അർണാബിനെതിരെ കേസെടുത്തത്.
ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അർണാബ് ഗോസ്വാമിക്കെതിരെ കേസെടുത്തിരിക്കുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ജമ്മു കാഷ്മീർ സർക്കാരുകൾക്കും കോടതി നോട്ടീസയച്ചു.
അതേസമയം നാഗ്പൂരിൽ രജിസ്റ്റർ ചെയ്തതും മുംബൈയിലേക്ക് മാറ്റിയതുമായ കേസിൽ അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിട്ടു. വ്യാഴാഴ്ചയാണ് അർണാബ് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ചാനൽ ചർച്ചയ്ക്കിടെ സോണിയ ഗാന്ധിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് അർണാബിനെതിരെ കേസെടുത്തത്.