+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പ്രിങ്ക്ളർ: സർക്കാർ നിലപാട് അപകടകരമാണെന്ന് ഹൈക്കോടതി

കൊച്ചി: സ്പ്രിങ്ക്ളറിൽ സർക്കാർ നിലപാട് അപകടകരമാണെന്ന് ഹൈക്കോടതി. സ്പ്രിങ്ക്ളർ കരാറിൽ സ്വകാര്യത പ്രധാനമാണ്. സ്പ്രിങ്ക്ളറിനെ തെരഞ്ഞെടുത്തത് എങ്ങനെയെന്ന് രേ
സ്പ്രിങ്ക്ളർ: സർക്കാർ നിലപാട് അപകടകരമാണെന്ന് ഹൈക്കോടതി
കൊച്ചി: സ്പ്രിങ്ക്ളറിൽ സർക്കാർ നിലപാട് അപകടകരമാണെന്ന് ഹൈക്കോടതി. സ്പ്രിങ്ക്ളർ കരാറിൽ സ്വകാര്യത പ്രധാനമാണ്. സ്പ്രിങ്ക്ളറിനെ തെരഞ്ഞെടുത്തത് എങ്ങനെയെന്ന് രേഖകളിൽ വ്യക്തമല്ല. ഇക്കാര്യത്തിൽ ആരെയും ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടില്ല. സ്പ്രിങ്ക്ളറിനെ എങ്ങനെ തെരഞ്ഞെടുത്തു എന്നാണ് അറിയേണ്ടത്. കാര്യങ്ങൾ മൂടിവച്ച് പറയരുതെന്നും കോടതി നിരീക്ഷിച്ചു.

രോഗത്തേക്കാൾ മോശമായ രോഗപരിഹാരം നിർദേശിക്കരുത്. ഡേറ്റാ വ്യാധി ഉണ്ടാക്കരുതെന്ന് കോടതി ആവർത്തിച്ചു. അതേസമയം പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം വിവരശേഖരണമാകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സെര്‍വറില്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.

സ്പ്രിങ്ക്ളറിന്‍റെ പ്രൈവസി പോളിസി എന്താണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജിക്കാരും കോടതിയെ അറിയിച്ചു. സ്പ്രിങ്ക്ളര്‍ കരാറിലെ വിവര ശേഖരണത്തോടാണോ വിവരങ്ങള്‍ ചോരുന്നതിനോടാണോ എതിര്‍പ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു.

രാജ്യം കടന്നു പോകുന്നത് അസാധാരണ സാഹചര്യത്തിലൂടെയാണെന്നും കോടതി പറഞ്ഞു. എന്നാല്‍ ഈ സാഹചര്യത്തിലും സര്‍ക്കാര്‍ കരാര്‍ നല്‍കിയത് മോശം ചരിത്രമുള്ള കമ്പനിക്കാണെന്ന് ചെന്നിത്തലയുടെ അഭിഭാഷകന്‍ അറിയിച്ചു.

സർക്കാർ വിശദീകരണം അവക്ത്യമാണ്. അനുമതിയില്ലാതെയാണ് വിവരം ശേഖരിച്ചത്. കേന്ദ്ര ഏജൻസികൾക്കല്ലാതെ വിവരവിശകലന കരാർ കൈമാറിയത് അവ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു. കരാർ ഒപ്പിട്ടത് ഡേറ്റ കൈമാറിയതിനുശേഷമാണെന്നും ചെന്നിത്തല കോടതിയെ ധരിപ്പിച്ചു.
More in Latest News :