കാഞ്ഞിരപ്പള്ളി: ഗ്രീൻ സോണിൽ നിന്നും ഓറഞ്ച് സോണിലേക്ക് മാറിയതോടെ കാഞ്ഞിരപ്പള്ളിയിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ പോലീസ് ശക്തമാക്കി. വെറുതെ കറങ്ങാൻ നിരത്തിലിറങ്ങിയവർക്കെല്ലാം പോലീസ് പൂട്ടിട്ടു.
ഗ്രീൻ സോണ്‍ ആനുകൂല്യം മാറിയെങ്കിലും വലിയ തോതിൽ വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെയാണ് പോലീസ് പരിശോധന കർശനമാക്കിയത്. നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ പരിശോധനയ്ക്കായി പോലീസ് സ്ഥാപിച്ചിരുന്ന പേട്ടക്കവലയിലെ താത്കാലിക ടെന്റ് തിങ്കളാഴ്ച അഴിച്ചുമാറ്റിയിരുന്നു.
എന്നാൽ ജില്ലയിൽ രണ്ടു കേസുകൾ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തതോടെ പേട്ടക്കവലിയിൽ വീണ്ടും ടെന്റ് കെട്ടി വാഹനപരിശോധന കർശനമാക്കി.
രാവിലെ മുതൽ നിരത്തുകളിൽ വലിയ തോതിൽ വാഹനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. പരിശോധന കർശനമാക്കിയതോടെ ടൗണിൽ കനത്ത ഗതാഗതക്കുരുക്കായി. ലോക്ക്ഡൗണിൽ പോലും അരക്കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയായി. വെറുതെ പുറത്തിറങ്ങിയവർക്കെല്ലാം പോലീസ് പിഴയിട്ടു.
പൊൻകുന്നം, മുണ്ടക്കയം, എരുമേലി തുടങ്ങിയ പരിസരപ്രദേശങ്ങളിലെല്ലാം പോലീസ് കർശന വാഹന പരിശോധന നടത്തുന്നുണ്ട്. ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന മുണ്ടക്കയത്ത് പരിശോധന കൂടുതൽ ശക്തമാണ്.
ജില്ലാ അതിർത്തി വഴി അനുമതിയില്ലാതെ ആരെയും കടത്തിവിടില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും ചരക്ക് വാഹനങ്ങളിൽ ആളുകൾ കേരളത്തിലേക്ക് കടക്കുന്ന സംഭവങ്ങൾ കൂടിയതോടെയാണ് പരിശോധന കർശനമാക്കിയത്.
ഗ്രീൻ സോണ്‍ ആനുകൂല്യം മാറിയെങ്കിലും വലിയ തോതിൽ വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെയാണ് പോലീസ് പരിശോധന കർശനമാക്കിയത്. നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ പരിശോധനയ്ക്കായി പോലീസ് സ്ഥാപിച്ചിരുന്ന പേട്ടക്കവലയിലെ താത്കാലിക ടെന്റ് തിങ്കളാഴ്ച അഴിച്ചുമാറ്റിയിരുന്നു.
എന്നാൽ ജില്ലയിൽ രണ്ടു കേസുകൾ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തതോടെ പേട്ടക്കവലിയിൽ വീണ്ടും ടെന്റ് കെട്ടി വാഹനപരിശോധന കർശനമാക്കി.
രാവിലെ മുതൽ നിരത്തുകളിൽ വലിയ തോതിൽ വാഹനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. പരിശോധന കർശനമാക്കിയതോടെ ടൗണിൽ കനത്ത ഗതാഗതക്കുരുക്കായി. ലോക്ക്ഡൗണിൽ പോലും അരക്കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയായി. വെറുതെ പുറത്തിറങ്ങിയവർക്കെല്ലാം പോലീസ് പിഴയിട്ടു.
പൊൻകുന്നം, മുണ്ടക്കയം, എരുമേലി തുടങ്ങിയ പരിസരപ്രദേശങ്ങളിലെല്ലാം പോലീസ് കർശന വാഹന പരിശോധന നടത്തുന്നുണ്ട്. ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന മുണ്ടക്കയത്ത് പരിശോധന കൂടുതൽ ശക്തമാണ്.
ജില്ലാ അതിർത്തി വഴി അനുമതിയില്ലാതെ ആരെയും കടത്തിവിടില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും ചരക്ക് വാഹനങ്ങളിൽ ആളുകൾ കേരളത്തിലേക്ക് കടക്കുന്ന സംഭവങ്ങൾ കൂടിയതോടെയാണ് പരിശോധന കർശനമാക്കിയത്.