കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ലോക്ക്ഡൗൺ ഏപ്രിൽ 30ന് അവസാനിക്കുന്നതോടെ രാജ്യത്തെ കടുത്ത നിയന്ത്രണങ്ങൾ ലഘുകരിക്കുമെന്ന് പ്രസിഡന്റ് സിറിൾ റമാഫോസ. കൊറോണ വൈറസ് വ്യാപനത്തെ തടയാൻ അഞ്ചു തരത്തിലുള്ള അലേർട്ട് സംവിധാനം നടപ്പാക്കുമെന്നും വ്യാഴാഴ്ച രാത്രിയിൽ ടെലിവിഷൻ പ്രസംഗത്തിൽ റമാഫോസ അറിയിച്ചു.
മേയ് ഒന്നിന് കർശനമായ അഞ്ചാം ഘട്ടത്തിൽനിന്ന് നാലാം ഘട്ടത്തിലേക്ക് നിയന്ത്രണങ്ങൾ മാറ്റും. ഇതിൽ ഖനന മേഖലയിലെ ഭൂരിഭാഗവും ഉൾപ്പെടെ ഘട്ടംഘട്ടമായുള്ള പ്രവർത്തനം പുനരാരംഭിക്കാൻ സന്പദ്വ്യവസ്ഥയുടെ ചില മേഖലകളെ അനുവദിക്കും. രാജ്യത്തിന്റെ അതിർത്തികൾ അടച്ചിരിക്കും. അവശ്യ സർവീസുകൾ ഒഴികെ ഒരു യാത്രയും അനുവദിക്കില്ല.
ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച 75 ശതമാനം കോവിഡ് കേസുകളും രാജ്യത്തെ ആറ് മെട്രോ പ്രദേശങ്ങളിൽ മാത്രമാണ് കണ്ടെത്തിയതെന്നും റമാഫോസ വിശദമാക്കി. നേരത്തേ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി റമാഫോസ ഫോണിൽ സംസാരിച്ചിരുന്നു. കോവിഡ് പ്രതിരോധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് വിവരം.
മേയ് ഒന്നിന് കർശനമായ അഞ്ചാം ഘട്ടത്തിൽനിന്ന് നാലാം ഘട്ടത്തിലേക്ക് നിയന്ത്രണങ്ങൾ മാറ്റും. ഇതിൽ ഖനന മേഖലയിലെ ഭൂരിഭാഗവും ഉൾപ്പെടെ ഘട്ടംഘട്ടമായുള്ള പ്രവർത്തനം പുനരാരംഭിക്കാൻ സന്പദ്വ്യവസ്ഥയുടെ ചില മേഖലകളെ അനുവദിക്കും. രാജ്യത്തിന്റെ അതിർത്തികൾ അടച്ചിരിക്കും. അവശ്യ സർവീസുകൾ ഒഴികെ ഒരു യാത്രയും അനുവദിക്കില്ല.
ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച 75 ശതമാനം കോവിഡ് കേസുകളും രാജ്യത്തെ ആറ് മെട്രോ പ്രദേശങ്ങളിൽ മാത്രമാണ് കണ്ടെത്തിയതെന്നും റമാഫോസ വിശദമാക്കി. നേരത്തേ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി റമാഫോസ ഫോണിൽ സംസാരിച്ചിരുന്നു. കോവിഡ് പ്രതിരോധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് വിവരം.