കൊച്ചി: സ്പ്രിങ്ക്ളർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി കേന്ദ്രസർക്കാർ. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് സ്പ്രിങ്ക്ളർ കരാര്‍ ഉറപ്പ് നല്‍കുന്നില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു. സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
സ്പ്രിങ്ക്ളർ ചെയ്യുന്ന തരത്തില്‍ വലിയ തോതില്‍ വിവര വിശകലനം നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയും- കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടി. രഹസ്യസ്വഭാവമുള്ള ഡേറ്റയുടെ വിശകലനം സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന നടത്തുകയാണ് അഭികാമ്യം. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ എത്ര വലിയ വിവരശേഖരണവും നിർവഹിക്കാൻ കേന്ദ്രസർക്കാരിന്റെ സൗകര്യങ്ങൾ സജ്ജമാണ്.
എൻഐസിയുടെ സഹായത്തോടെ വൻതോതിലുള്ള വിവര ശേഖരണം സാധ്യമാണ്. ആരോഗ്യ സേതു പദ്ധതി ഇതിനു ഉദാഹരണമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അമേരിക്കന്‍ കോടതിയുടെ അധികാരപരിധി അംഗീകരിച്ച് കരാര്‍ ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ്. ആരോഗ്യ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറുമ്പോൾ ജാഗ്രത വേണം. സ്പ്രിങ്ക്ളർ കരാർ പൗരന്റെ അവകാശം സംരക്ഷിക്കാൻ പര്യാപ്തമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സ്പ്രിങ്ക്ളർ ചെയ്യുന്ന തരത്തില്‍ വലിയ തോതില്‍ വിവര വിശകലനം നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയും- കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടി. രഹസ്യസ്വഭാവമുള്ള ഡേറ്റയുടെ വിശകലനം സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന നടത്തുകയാണ് അഭികാമ്യം. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ എത്ര വലിയ വിവരശേഖരണവും നിർവഹിക്കാൻ കേന്ദ്രസർക്കാരിന്റെ സൗകര്യങ്ങൾ സജ്ജമാണ്.
എൻഐസിയുടെ സഹായത്തോടെ വൻതോതിലുള്ള വിവര ശേഖരണം സാധ്യമാണ്. ആരോഗ്യ സേതു പദ്ധതി ഇതിനു ഉദാഹരണമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അമേരിക്കന്‍ കോടതിയുടെ അധികാരപരിധി അംഗീകരിച്ച് കരാര്‍ ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ്. ആരോഗ്യ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറുമ്പോൾ ജാഗ്രത വേണം. സ്പ്രിങ്ക്ളർ കരാർ പൗരന്റെ അവകാശം സംരക്ഷിക്കാൻ പര്യാപ്തമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.