ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. പാക് ആരോഗ്യമന്ത്രി സഫർ മിർസയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗം സ്ഥിരീകരിച്ച ഈദി ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ ഈദിയുമായി കൂടിക്കാഴ്ച നടത്തിയതിനാലാണ് ഇമ്രാൻ പരിശോധനയ്ക്ക് വിധേയനായത്.
ഏപ്രിൽ 15-നാണ് ഫൈസൽ ഈദിയുമായി ഇമ്രാൻ കൂടിക്കാഴ്ച നടത്തിയത്. പിന്നീട് രോഗലക്ഷണങ്ങളും പ്രകടിപ്പിച്ച ഇയാളുടെ പരിശോധന ഫലം പോസിറ്റീവായിരുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കാരത്തിന് എത്തിക്കാൻ ഈദി ഫൗണ്ടേഷന്റെ ആംബുലൻസുകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയാവാം ഫൈസൽ ഈദിക്ക് രോഗം പകർന്നതെന്നാണ് കരുതുന്നത്.
പാക്കിസ്ഥാനിൽ 10,076 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 212 പേർ മരിച്ചു. 2,156 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
ഏപ്രിൽ 15-നാണ് ഫൈസൽ ഈദിയുമായി ഇമ്രാൻ കൂടിക്കാഴ്ച നടത്തിയത്. പിന്നീട് രോഗലക്ഷണങ്ങളും പ്രകടിപ്പിച്ച ഇയാളുടെ പരിശോധന ഫലം പോസിറ്റീവായിരുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കാരത്തിന് എത്തിക്കാൻ ഈദി ഫൗണ്ടേഷന്റെ ആംബുലൻസുകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയാവാം ഫൈസൽ ഈദിക്ക് രോഗം പകർന്നതെന്നാണ് കരുതുന്നത്.
Prime Minister Imran Khan was tested today for SARS-CoV-2 (the virus strain that causes coronavirus disease 2019 [COVID-19]. I am happy to report that his test is negative: Zafar Mirza, State Minister of Health of #Pakistan pic.twitter.com/XPo42AVIOm
— ANI (@ANI) April 22, 2020
പാക്കിസ്ഥാനിൽ 10,076 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 212 പേർ മരിച്ചു. 2,156 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.