തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളും പോക്സോ നിയമപ്രകാരമുള്ള കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 14 ജില്ലകളിലായി 28 ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതികൾ സ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. താത്കാലികമായി രണ്ടുവർഷത്തേക്കാണ് ഇതിന് അനുമതി നൽകുന്നത്.
ഓരോ കോടതിയിലും ജില്ലാ ജഡ്ജി, ബെഞ്ച് ക്ലാർക്ക്, സീനിയർ ക്ലാർക്ക് എന്നിവരുടെ ഓരോ തസ്തിക റെഗുലർ അടിസ്ഥാനത്തിലും കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ്, കന്പ്യൂട്ടർ അസിസ്റ്റന്റ്/എൽഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ ഓരോ തസ്തിക കോണ്ട്രാക്റ്റ് അടിസ്ഥാനത്തിലും സൃഷ്ടിക്കുമെന്നും സർക്കാർ അറിയിച്ചു.
ഓരോ കോടതിയിലും ജില്ലാ ജഡ്ജി, ബെഞ്ച് ക്ലാർക്ക്, സീനിയർ ക്ലാർക്ക് എന്നിവരുടെ ഓരോ തസ്തിക റെഗുലർ അടിസ്ഥാനത്തിലും കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ്, കന്പ്യൂട്ടർ അസിസ്റ്റന്റ്/എൽഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ ഓരോ തസ്തിക കോണ്ട്രാക്റ്റ് അടിസ്ഥാനത്തിലും സൃഷ്ടിക്കുമെന്നും സർക്കാർ അറിയിച്ചു.