ന്യൂഡൽഹി: ഡല്‍ഹി കലാപത്തില്‍ ആരോപണവിധേയനായ ആം ആദ്മി പാർട്ടി മുൻ നേതാവും കൗൺസിലറുമായിരുന്ന താഹിര്‍ ഹുസൈന്റെ പേരിൽ യുഎപിഎ ചുമത്തി. ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മയുടെ കൊലപാതകമുള്‍പ്പെടെ കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ പ്രതിയാണ്. താഹിർ ഹുസൈനെ പാർട്ടിയിൽ നിന്ന് ആം ആദ്മി പുറത്താക്കിയിരുന്നു.
ഫെബ്രുവരി 25ന് ബ്രിജ്പുരിയിലുണ്ടായ സംഘര്‍ഷത്തിലാണ് ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ കൊല്ലപ്പെട്ടത്. താഹിറിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും ഒളിവില്‍ പോയി. കേസിൽ കീഴടങ്ങാനുള്ള അപേക്ഷ റോസ് അവന്യു കോടതി തള്ളിയിരുന്നു. പിന്നാലെ താഹിറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ട് പൊലീസുകാരടക്കം 53 പേരാണ് കലാപത്തില്‍ മരിച്ചത്. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. കലാപകാരികള്‍ അക്രമിക്കുന്ന ദൃശ്യങ്ങൾ ഡല്‍ഹി പോലീസ് പുറത്തുവിട്ടിരുന്നു.
ഫെബ്രുവരി 25ന് ബ്രിജ്പുരിയിലുണ്ടായ സംഘര്‍ഷത്തിലാണ് ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ കൊല്ലപ്പെട്ടത്. താഹിറിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും ഒളിവില്‍ പോയി. കേസിൽ കീഴടങ്ങാനുള്ള അപേക്ഷ റോസ് അവന്യു കോടതി തള്ളിയിരുന്നു. പിന്നാലെ താഹിറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ട് പൊലീസുകാരടക്കം 53 പേരാണ് കലാപത്തില്‍ മരിച്ചത്. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. കലാപകാരികള്‍ അക്രമിക്കുന്ന ദൃശ്യങ്ങൾ ഡല്‍ഹി പോലീസ് പുറത്തുവിട്ടിരുന്നു.