തിരുവനന്തപുരം: സംസ്ഥാനത്തു മിച്ചംവരുന്ന പാൽ പാൽപ്പൊടിയാക്കി സൂക്ഷിക്കാൻ ആധുനിക സജ്ജീകരണങ്ങളോടെ പാൽപ്പൊടി പ്ലാന്റ് സ്ഥാപിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ പരിമിതിയും നിലനിൽക്കുന്പോൾ തന്നെ ഭാവിയിലെ പ്രതിസന്ധി ദൂരീകരിക്കാൻ എന്ത് ചെയ്യാനാകും എന്നാണു സർക്കാർ നോക്കുന്നത്. മത്സ്യമേഖലക്ക് സമഗ്രമായ സാന്പത്തിക പാക്കേജ് കേന്ദ്രം പരിഗണിക്കണം. മത്സ്യ മേഖലയിൽ അടിയന്തര പുനരുജീവന മാർഗങ്ങൾ പരിഗണിക്കും.
വലിയ ജലാശയങ്ങൾ ഉൾനാടൻ മത്സ്യകൃഷിക്ക് കീഴിൽ കൊണ്ടുവരും. കടൽ മത്സ്യകൃഷി സാധ്യത പരിശോധിക്കും. അലങ്കാര മത്സ്യ മേഖലയിലെ സാധ്യത പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എല്ലാ പരിമിതിയും നിലനിൽക്കുന്പോൾ തന്നെ ഭാവിയിലെ പ്രതിസന്ധി ദൂരീകരിക്കാൻ എന്ത് ചെയ്യാനാകും എന്നാണു സർക്കാർ നോക്കുന്നത്. മത്സ്യമേഖലക്ക് സമഗ്രമായ സാന്പത്തിക പാക്കേജ് കേന്ദ്രം പരിഗണിക്കണം. മത്സ്യ മേഖലയിൽ അടിയന്തര പുനരുജീവന മാർഗങ്ങൾ പരിഗണിക്കും.
വലിയ ജലാശയങ്ങൾ ഉൾനാടൻ മത്സ്യകൃഷിക്ക് കീഴിൽ കൊണ്ടുവരും. കടൽ മത്സ്യകൃഷി സാധ്യത പരിശോധിക്കും. അലങ്കാര മത്സ്യ മേഖലയിലെ സാധ്യത പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.