+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വരുമാനം നിലച്ചു, ചെലവിൽ കുറവില്ല; കോവിഡ് ആഘാതം വിവരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കേരളത്തിന്‍റെ സാന്പത്തിരംഗത്തെ തകിടംമറിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ നികുതി വരുമാനം നിലച്ച അവസ്ഥയിലാണെന്
വരുമാനം നിലച്ചു, ചെലവിൽ കുറവില്ല; കോവിഡ് ആഘാതം വിവരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് കേരളത്തിന്‍റെ സാന്പത്തിരംഗത്തെ തകിടംമറിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ നികുതി വരുമാനം നിലച്ച അവസ്ഥയിലാണെന്നും സാന്പത്തികരംഗത്തു കോവിഡ് കനത്ത ആഘാതമാണ് ഏൽപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

8-9 ശതമാനം വളർച്ചയുണ്ടായിരുന്ന ദേശീയ സാന്പത്തികവളർച്ച അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞുനിൽക്കുന്പോഴാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ഈ ഘട്ടത്തിലും കേരളം 7.5 ശതമാനത്തിൽ സാന്പത്തിക വളർച്ച നിലനിർത്തി. കേരളം രണ്ടു ദുരന്തങ്ങൾ നേരിട്ടവരാണ്. ആ സംസ്ഥാനമാണ് ഇത്തരമൊരു വളർച്ച നേടിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്‍റെ പൊതുധനകാര്യരംഗത്ത് ഞെരുക്കമുണ്ട്. എന്നാൽ സാമൂഹ്യചെലവുകളിൽ സർക്കാർ ഒട്ടുംപിന്നോട്ടുപോയില്ല. കോവിഡ് കേരളത്തിന്‍റെ സാന്പത്തികരംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കി. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. നിർമാണ, ടൂറിസം മേഖലകളിൽ നേടിയ വളർച്ച, പ്രവാസികൾ അയയ്ക്കുന്ന പണത്തിന്‍റെ പിൻബലം എന്നിവ നമ്മുടെ വാങ്ങൽശേഷി വർധിപ്പിച്ചിച്ചിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് ഇതിൽ ഇടിവ് സംഭവിച്ചെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിൽ സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനം നിലച്ച അവസ്ഥയിലാണ്. ചെലവിന്‍റെ കാര്യത്തിൽ വർധനവുണ്ടായി. എന്നുവച്ച് ആരോഗ്യ-ഭക്ഷ്യസുരക്ഷാ മേഖലയിൽ സർക്കാരിന് ചെലവുകൾ ഒഴിവാക്കാനാവില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
More in Latest News :