കൊച്ചി: വിവാദമായ സ്പ്രിങ്ക്ളർ കരാറിനെതിരെ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചു. സ്പ്രിങ്ക്ളർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി. നിലവിൽ ഡേറ്റാ ശേഖരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്പ്രിങ്ക്ളറിനെ മുഖ്യമന്ത്രിക്കെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയുമുള്ള ആയുധമാക്കുകയാണ് പ്രതിപക്ഷം. സ്പ്രിങ്ക്ളറിന്റെ വെബ് സർവറിലേക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നത് നിർത്തണം. ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണം എന്നീ ആവശ്യങ്ങളാണ് ചെന്നിത്തല ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
സ്പ്രിങ്ക്ളർ കരാറിനെ കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം പേരുടെ ഡാറ്റ 2014 മുതല്‍ ആരോഗ്യ വകുപ്പിലുണ്ട്. ഇത് സംരക്ഷിക്കണമെന്നും സ്പ്രിങ്ക്ളറുമായുള്ള കരാര്‍ റദ്ദാക്കണമെന്നും സുരേന്ദ്രൻ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. നേരത്തെ, കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയും സ്പ്രിൻക്ലർ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സ്പ്രിങ്ക്ളറിനെ മുഖ്യമന്ത്രിക്കെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയുമുള്ള ആയുധമാക്കുകയാണ് പ്രതിപക്ഷം. സ്പ്രിങ്ക്ളറിന്റെ വെബ് സർവറിലേക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നത് നിർത്തണം. ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണം എന്നീ ആവശ്യങ്ങളാണ് ചെന്നിത്തല ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
സ്പ്രിങ്ക്ളർ കരാറിനെ കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം പേരുടെ ഡാറ്റ 2014 മുതല്‍ ആരോഗ്യ വകുപ്പിലുണ്ട്. ഇത് സംരക്ഷിക്കണമെന്നും സ്പ്രിങ്ക്ളറുമായുള്ള കരാര്‍ റദ്ദാക്കണമെന്നും സുരേന്ദ്രൻ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. നേരത്തെ, കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയും സ്പ്രിൻക്ലർ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു.