മാപുത്തോ: മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദികൾ ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു. 52 പേർ കൊല്ലപ്പെട്ടതായി പോലീസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ഈ മാാസം ഏഴിനായിരുന്നു അക്രമമെങ്കിലും ഇപ്പോൾ മാത്രമാണു വിവരം പുറത്തുവരുന്നത്.
കാബോ ഡെൽഗാഡോ പ്രവിശ്യയിലെ ഗ്രാമീണരെയാണു ഭീകരർ കൂട്ടക്കൊല ചെയ്തത്. ചിലരെ വെടിവച്ചു, ചിലരുടെ തലവെട്ടി. ഭീകര സംഘടനയിൽ ചേരാനുള്ള ക്ഷണം നിരസിച്ചതാണു കൂട്ടക്കുരുതിക്കു കാരണമായത്.
ഈ മേഖലയിൽ ഇസ്ലാമിക കാലിഫേറ്റ് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു തീവ്രവാദികൾ സമീപ ആഴ്ചകളിൽ ആക്രമണം ശക്തമാക്കിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ നിരവധി ഊർജ കന്പനികൾ പ്രവർത്തിക്കുന്നുണ്ട്.
കൊലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു പോലീസ് വക്താവ് ഒർലാൻഡോ മുദുമനെ സർക്കാറിന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ പറഞ്ഞു. മൂന്നു വർഷത്തിനിടെ കാബോ ഡെൽഗാഡോയിൽ ആയിരങ്ങളെയാണു ഭീകരർ കൊലപ്പെടുത്തിയത്.
നിരവധി ആളുകൾ ഈ മേഖലയിൽനിന്നു പലായനം ചെയ്യുകയാണ്. മൊസാംബിക്കിലെ ദരിദ്ര മേഖലകളിൽ ഒന്നാണ് കാബോ ഡെൽഗാഡോ.
കാബോ ഡെൽഗാഡോ പ്രവിശ്യയിലെ ഗ്രാമീണരെയാണു ഭീകരർ കൂട്ടക്കൊല ചെയ്തത്. ചിലരെ വെടിവച്ചു, ചിലരുടെ തലവെട്ടി. ഭീകര സംഘടനയിൽ ചേരാനുള്ള ക്ഷണം നിരസിച്ചതാണു കൂട്ടക്കുരുതിക്കു കാരണമായത്.
ഈ മേഖലയിൽ ഇസ്ലാമിക കാലിഫേറ്റ് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു തീവ്രവാദികൾ സമീപ ആഴ്ചകളിൽ ആക്രമണം ശക്തമാക്കിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ നിരവധി ഊർജ കന്പനികൾ പ്രവർത്തിക്കുന്നുണ്ട്.
കൊലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു പോലീസ് വക്താവ് ഒർലാൻഡോ മുദുമനെ സർക്കാറിന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ പറഞ്ഞു. മൂന്നു വർഷത്തിനിടെ കാബോ ഡെൽഗാഡോയിൽ ആയിരങ്ങളെയാണു ഭീകരർ കൊലപ്പെടുത്തിയത്.
നിരവധി ആളുകൾ ഈ മേഖലയിൽനിന്നു പലായനം ചെയ്യുകയാണ്. മൊസാംബിക്കിലെ ദരിദ്ര മേഖലകളിൽ ഒന്നാണ് കാബോ ഡെൽഗാഡോ.