ഭോപ്പാൽ: പോലീസുകാർക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മധ്യപ്രദേശിലെ പോലീസ് ആസ്ഥാനം അടച്ചുപൂട്ടി. ഏപ്രിൽ 26 വരെ പോലീസ് ആസ്ഥാനം അടച്ചിടാനാണു തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു.
പോലീസ് ആസ്ഥാനം തുറക്കുന്നതു സംബന്ധിച്ച പുതിയ ഉത്തരവുകൾക്കായി കാത്തിരിക്കണമെന്നും അടിയന്തരമായ കാര്യങ്ങൾക്കല്ലാതെ ജീവനക്കാരെ ആരെയും പോലീസ് ആസ്ഥാനത്തേയ്ക്കു വിളിച്ചുവരുത്തരുതെന്നും വകുപ്പു തലവൻമാർക്ക് എഡിജിപി അജയ് കുമാർ ശർമ നിർദേശം നൽകിയിട്ടുണ്ട്.
എഡിജിപിമാർ, ഐജി, എഐജി, ഡിഐജി എന്നിവരൊക്കെ വീട്ടിലിരുന്നു ജോലി ചെയ്യണമെന്നാണു നിർദേശത്തിൽ പറയുന്നത്. അതേസമയം, ഫോണ്, ഇ-മെയിൽ എന്നിവ വഴി ബന്ധപ്പെട്ടാൽ ലഭ്യമാകുന്ന തരത്തിൽ സൗകര്യമുണ്ടാക്കണമെന്നും എഡിജിപി അജയ് കുമാർ ശർമയുടെ നിർദേശത്തിലുണ്ട്.
പോലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഭോപ്പാലിൽ 29 പോലീസ് ഉദ്യോഗസ്ഥർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവിടുത്തെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ, ഡയറക്ടർ ജനറലിന്റെ ഡ്രൈവർക്കും പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ക്ലാർക്കിനും രോഗബാധയുണ്ടായി.
പോലീസ് ആസ്ഥാനം തുറക്കുന്നതു സംബന്ധിച്ച പുതിയ ഉത്തരവുകൾക്കായി കാത്തിരിക്കണമെന്നും അടിയന്തരമായ കാര്യങ്ങൾക്കല്ലാതെ ജീവനക്കാരെ ആരെയും പോലീസ് ആസ്ഥാനത്തേയ്ക്കു വിളിച്ചുവരുത്തരുതെന്നും വകുപ്പു തലവൻമാർക്ക് എഡിജിപി അജയ് കുമാർ ശർമ നിർദേശം നൽകിയിട്ടുണ്ട്.
എഡിജിപിമാർ, ഐജി, എഐജി, ഡിഐജി എന്നിവരൊക്കെ വീട്ടിലിരുന്നു ജോലി ചെയ്യണമെന്നാണു നിർദേശത്തിൽ പറയുന്നത്. അതേസമയം, ഫോണ്, ഇ-മെയിൽ എന്നിവ വഴി ബന്ധപ്പെട്ടാൽ ലഭ്യമാകുന്ന തരത്തിൽ സൗകര്യമുണ്ടാക്കണമെന്നും എഡിജിപി അജയ് കുമാർ ശർമയുടെ നിർദേശത്തിലുണ്ട്.
പോലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഭോപ്പാലിൽ 29 പോലീസ് ഉദ്യോഗസ്ഥർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവിടുത്തെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ, ഡയറക്ടർ ജനറലിന്റെ ഡ്രൈവർക്കും പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ക്ലാർക്കിനും രോഗബാധയുണ്ടായി.