തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദത്തെ തുടർന്നു സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണ സമിതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിങ്ക്ളർ കരാർ പരിശോധിക്കാൻ വിരമിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഇടപാടിനെ വെള്ളപൂശാനെന്ന് ചെന്നിത്തല പറഞ്ഞു.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അന്വേഷണം അംഗീകരിക്കില്ല. അന്താരാഷ്ട്ര കരാർ പരിശോധിക്കാനുള്ള പ്രാപ്തി സമിതിക്കില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ചൊവ്വാഴ്ചയാണ് സംസ്ഥാന സർക്കാർ സ്പ്രിങ്ക്ളർ കരാർ പരിശോധിക്കാൻ സമതിയെ നിയോഗിച്ചത്.
സിവിൽ ഏവിയേഷൻ മുൻ സെക്രട്ടറിയും കേന്ദ്രസർക്കാരിന്റെ ഐടി മന്ത്രാലയം മുൻ സ്പെഷൽ സെക്രട്ടറിയുമായ എം. മാധവൻ നമ്പ്യാർ അധ്യക്ഷനും സംസ്ഥാന മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ അംഗവുമായ സമിതിയാണ് സ്പ്രിങ്ക്ളർ കരാർ പരിശോധിക്കുന്നത്.
ഹൈക്കോടതി ചൊവ്വാഴ്ച നടത്തിയ പരാമർശങ്ങൾ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് സർക്കാർ സമിതിയെ പ്രഖ്യാപിച്ചത്. കരാറിനെപ്പറ്റി പൊതുസമൂഹത്തിലുണ്ടായ സംശയങ്ങൾ ദൂരീകരിക്കാനാണ് ആഭ്യന്തരസമിതിയെ പരിശോധനയ്ക്കു വച്ചതെന്നാണ് ഉത്തരവിലെ വിശദീകരണം.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അന്വേഷണം അംഗീകരിക്കില്ല. അന്താരാഷ്ട്ര കരാർ പരിശോധിക്കാനുള്ള പ്രാപ്തി സമിതിക്കില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ചൊവ്വാഴ്ചയാണ് സംസ്ഥാന സർക്കാർ സ്പ്രിങ്ക്ളർ കരാർ പരിശോധിക്കാൻ സമതിയെ നിയോഗിച്ചത്.
സിവിൽ ഏവിയേഷൻ മുൻ സെക്രട്ടറിയും കേന്ദ്രസർക്കാരിന്റെ ഐടി മന്ത്രാലയം മുൻ സ്പെഷൽ സെക്രട്ടറിയുമായ എം. മാധവൻ നമ്പ്യാർ അധ്യക്ഷനും സംസ്ഥാന മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ അംഗവുമായ സമിതിയാണ് സ്പ്രിങ്ക്ളർ കരാർ പരിശോധിക്കുന്നത്.
ഹൈക്കോടതി ചൊവ്വാഴ്ച നടത്തിയ പരാമർശങ്ങൾ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് സർക്കാർ സമിതിയെ പ്രഖ്യാപിച്ചത്. കരാറിനെപ്പറ്റി പൊതുസമൂഹത്തിലുണ്ടായ സംശയങ്ങൾ ദൂരീകരിക്കാനാണ് ആഭ്യന്തരസമിതിയെ പരിശോധനയ്ക്കു വച്ചതെന്നാണ് ഉത്തരവിലെ വിശദീകരണം.