മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ അറസ്റ്റിലായവരില്‍ ഒരു മുസ്ലീം മതവിശ്വാസി പോലുമില്ലെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്.
ഇക്കാര്യത്തില്‍ പ്രതിപക്ഷം വര്‍ഗീയ പ്രചരണം നടത്തുകയാണ്. കേസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്ന് (സിഐഡി) കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 101 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരു മുസ്ലീം മതവിശ്വാസി പോലും ഇല്ല. സംഭവത്തിന് വർഗീയനിറം നൽകുന്നവരാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് കരുതിയാണ് പല്‍ഗാറില്‍ ഗ്രാമവാസികള്‍ മൂന്ന് ഹിന്ദു സന്ന്യാസിമാരെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഗ്രമങ്ങളിലെ ചെറു വഴികളില്‍ കൂടി സഞ്ചരിച്ചവരാണിവർ.
മൂന്നുപേരെയും രക്ഷിക്കാന്‍ ശ്രമിച്ച പോലീസുകാർക്കും മര്‍ദനമേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇക്കാര്യത്തില്‍ പ്രതിപക്ഷം വര്‍ഗീയ പ്രചരണം നടത്തുകയാണ്. കേസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്ന് (സിഐഡി) കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 101 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരു മുസ്ലീം മതവിശ്വാസി പോലും ഇല്ല. സംഭവത്തിന് വർഗീയനിറം നൽകുന്നവരാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് കരുതിയാണ് പല്‍ഗാറില്‍ ഗ്രാമവാസികള്‍ മൂന്ന് ഹിന്ദു സന്ന്യാസിമാരെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഗ്രമങ്ങളിലെ ചെറു വഴികളില്‍ കൂടി സഞ്ചരിച്ചവരാണിവർ.
മൂന്നുപേരെയും രക്ഷിക്കാന്‍ ശ്രമിച്ച പോലീസുകാർക്കും മര്‍ദനമേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.