ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് കേസുകൾ ഇരുപതിനായിരത്തിലേക്ക്. ബുധനാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 19,984 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 640 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 49 പേർ മരിച്ചു.
15,474 പേരാണ് രോഗികളായി ചികിത്സയിൽ കഴിയുന്നത്. 3,869 പേർ രോഗമുക്തി നേടി. രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 5,218 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 251 പേർ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു.
മഹാരാഷ്ട്ര കഴിഞ്ഞാൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലും ഡൽഹിയിലുമാണ്. 2,178 പേർക്കാണ് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 90 പേരാണ് ഇവിടെ മരിച്ചത്. ഡൽഹി 2,156 പേർക്കും രോഗം സ്ഥിരീകരിച്ചു. 47 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു.
മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ആയിരത്തിലധികം പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
15,474 പേരാണ് രോഗികളായി ചികിത്സയിൽ കഴിയുന്നത്. 3,869 പേർ രോഗമുക്തി നേടി. രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 5,218 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 251 പേർ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു.
മഹാരാഷ്ട്ര കഴിഞ്ഞാൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലും ഡൽഹിയിലുമാണ്. 2,178 പേർക്കാണ് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 90 പേരാണ് ഇവിടെ മരിച്ചത്. ഡൽഹി 2,156 പേർക്കും രോഗം സ്ഥിരീകരിച്ചു. 47 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു.
മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ആയിരത്തിലധികം പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.