ന്യൂഡൽഹി: കോവിഡ് പരിശോധനയ്ക്കു റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നതു നിർത്തിവയ്ക്കാൻ സംസ്ഥാനങ്ങൾക്ക് ഐസിഎംആർ (ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച്) നിർദേശം. രണ്ടു ദിവസത്തേക്കു റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നതു നിർത്താനാണു നിർദേശം നൽകിയത്.
റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ വലിയ അന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ പരിശോധിച്ചു വിലയിരുത്തി രണ്ടു ദിവസത്തിനകം പുതിയ മാർഗനിർദേശങ്ങൾ നൽകുമെന്നും ഐസിഎംആർ വക്താവ് ഡോ. രമണ്‍ ആർ. ഗംഗാഖേദ്കർ വ്യക്തമാക്കി.
നേരത്തെ, ചൈനീസ് നിർമിത റാപ്പിഡ് കിറ്റുകൾ ഉപയോഗിച്ചുള്ള കൊറോണ പരിശോധന രാജസ്ഥാൻ സർക്കാർ നിർത്തിവച്ചിരുന്നു. പരിശോധനാ ഫലം പിഴവാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി രഘു ശർമ അറിയിച്ചു.
റാപ്പിഡ് ടെസ്റ്റുകളിലെ പരിശോധനാ ഫലം 90 ശതമാനവും ശരിയാവുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. റാപ്പിഡ് ടെസ്റ്റിൽ പോസ്റ്റിവ് ആവുന്നവരെ വീണ്ടും ലാബ് പരിശോധനയ്ക്കു വിധേയമാക്കുകയാണ് പതിവ്. നെഗറ്റീവ് ആവുന്നവരെ നിരീക്ഷണത്തിൽ വയ്ക്കുകയും ചെയ്യും. എന്നാൽ ചൈനീസ് കിറ്റുകളിൽ 5.4 ശതമാനം ഫലം മാത്രമാണ് ശരിയാവുന്നതെന്ന് രഘു ശർമ പറഞ്ഞു.
ചൈനയിൽ നിന്നു വരുത്തിയ കിറ്റുകൾ എന്തു ചെയ്യണമെന്ന് അറിയില്ല. ഇക്കാര്യത്തിൽ ഐസിഎംആറിന് എഴുതിയിട്ടുണ്ട്. ലാബ് ടെസ്റ്റിൽ പോസിറ്റീവ് ആയി കണ്ടവരുടെ പോലും ഫലം റാപ്പിഡ് ടെസ്റ്റിൽ നെഗറ്റിവ് കാണിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.
റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ വലിയ അന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ പരിശോധിച്ചു വിലയിരുത്തി രണ്ടു ദിവസത്തിനകം പുതിയ മാർഗനിർദേശങ്ങൾ നൽകുമെന്നും ഐസിഎംആർ വക്താവ് ഡോ. രമണ്‍ ആർ. ഗംഗാഖേദ്കർ വ്യക്തമാക്കി.
നേരത്തെ, ചൈനീസ് നിർമിത റാപ്പിഡ് കിറ്റുകൾ ഉപയോഗിച്ചുള്ള കൊറോണ പരിശോധന രാജസ്ഥാൻ സർക്കാർ നിർത്തിവച്ചിരുന്നു. പരിശോധനാ ഫലം പിഴവാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി രഘു ശർമ അറിയിച്ചു.
റാപ്പിഡ് ടെസ്റ്റുകളിലെ പരിശോധനാ ഫലം 90 ശതമാനവും ശരിയാവുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. റാപ്പിഡ് ടെസ്റ്റിൽ പോസ്റ്റിവ് ആവുന്നവരെ വീണ്ടും ലാബ് പരിശോധനയ്ക്കു വിധേയമാക്കുകയാണ് പതിവ്. നെഗറ്റീവ് ആവുന്നവരെ നിരീക്ഷണത്തിൽ വയ്ക്കുകയും ചെയ്യും. എന്നാൽ ചൈനീസ് കിറ്റുകളിൽ 5.4 ശതമാനം ഫലം മാത്രമാണ് ശരിയാവുന്നതെന്ന് രഘു ശർമ പറഞ്ഞു.
ചൈനയിൽ നിന്നു വരുത്തിയ കിറ്റുകൾ എന്തു ചെയ്യണമെന്ന് അറിയില്ല. ഇക്കാര്യത്തിൽ ഐസിഎംആറിന് എഴുതിയിട്ടുണ്ട്. ലാബ് ടെസ്റ്റിൽ പോസിറ്റീവ് ആയി കണ്ടവരുടെ പോലും ഫലം റാപ്പിഡ് ടെസ്റ്റിൽ നെഗറ്റിവ് കാണിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.