തിരുവനന്തപുരം: കോവിഡ് സംബന്ധിച്ച ആറു വ്യാജവാർത്തകൾ കേരള പോലീസിന്റെ സൈബർ ഡോമിന് തുടർ നടപടികൾക്കായി കൈമാറി. ഇൻഫർമേഷൻ പ്ബ്ളിക് റിലേഷൻസ് വകുപ്പിന്റെ കീഴിലുള്ള ആന്റിഫേക്ക് ന്യൂസ് ഡിവിഷൻ കേരളയാണ് വാർത്തകൾ കണ്ടെത്തി കൈമാറിയത്.
ആദ്യ ലോക്ഡൗണ്‍ കാലയളവിനുശേഷം എസ്എസ്എൽസി, പ്ലസ് വണ്‍ വിദ്യാർഥികൾക്ക് തൊട്ടടുത്ത ദിവസം തന്നെ പരീക്ഷയുണ്ടാവുമെന്നും മക്കയിലെ സംസം കിണറിലെ വെള്ളത്തിന് കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കും എന്നുമുള്ള വ്യാജ വാർത്തകൾ ആന്റി ഫേക് ന്യൂസ് ഡിവിഷൻ കേരളയുടെ ഒൗദ്യോഗിക ഫേസ്ബുക് പേജിൽ വ്യാജമാണെന്ന് രേഖപ്പെടുത്തി റിലീസ് ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു. തുടർന്ന് എസ്എസ്എൽസി, പ്ലസ് വണ്‍ വിദ്യാർഥികൾക്കായി സന്ദേശം നൽകിയ വ്യക്തി ക്ഷമാപണം നടത്തി വീഡിയോ റിലീസ് ചെയ്തിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സന്ദേശങ്ങൾ, വാർത്തകൾ ശ്രദ്ധയിൽപെട്ടാൽ, ആന്റി ഫേക് ന്യൂസ് ഡിവിഷൻ കേരളയുടെ 9496003234 എന്ന വാട്സ്ആപ്പ് നന്പറിലേക്കോ, @afdkerala എന്ന ട്വിറ്റർ അക്കൗണ്ടിലേക്കോ വാർത്തകൾ പ്രചരിപ്പിക്കുന്ന വ്യക്തികളുടെ പരമാവധി വിവരങ്ങൾ അടങ്ങുന്ന സ്ക്രീൻഷോട്ട് എടുത്ത് അയയ്ക്കാം.
കോവിഡ് സംബന്ധിച്ച വ്യാജവാർത്തകൾ നിരീക്ഷിക്കാൻ ഏപ്രിൽ ആറിനാണ് പ്രത്യേക വിഭാഗം രൂപീകരിച്ചത്. ഡിവിഷന്റെ ഫേസ്ബുക് പേജ് സന്ദർശിച്ചാൽ അതിൽ വ്യാജവും തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതുമായി കണ്ടുപിടിക്കപ്പെട്ട വാർത്തകളുടെ വിവരങ്ങൾ ലഭിക്കും.
ആദ്യ ലോക്ഡൗണ്‍ കാലയളവിനുശേഷം എസ്എസ്എൽസി, പ്ലസ് വണ്‍ വിദ്യാർഥികൾക്ക് തൊട്ടടുത്ത ദിവസം തന്നെ പരീക്ഷയുണ്ടാവുമെന്നും മക്കയിലെ സംസം കിണറിലെ വെള്ളത്തിന് കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കും എന്നുമുള്ള വ്യാജ വാർത്തകൾ ആന്റി ഫേക് ന്യൂസ് ഡിവിഷൻ കേരളയുടെ ഒൗദ്യോഗിക ഫേസ്ബുക് പേജിൽ വ്യാജമാണെന്ന് രേഖപ്പെടുത്തി റിലീസ് ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു. തുടർന്ന് എസ്എസ്എൽസി, പ്ലസ് വണ്‍ വിദ്യാർഥികൾക്കായി സന്ദേശം നൽകിയ വ്യക്തി ക്ഷമാപണം നടത്തി വീഡിയോ റിലീസ് ചെയ്തിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സന്ദേശങ്ങൾ, വാർത്തകൾ ശ്രദ്ധയിൽപെട്ടാൽ, ആന്റി ഫേക് ന്യൂസ് ഡിവിഷൻ കേരളയുടെ 9496003234 എന്ന വാട്സ്ആപ്പ് നന്പറിലേക്കോ, @afdkerala എന്ന ട്വിറ്റർ അക്കൗണ്ടിലേക്കോ വാർത്തകൾ പ്രചരിപ്പിക്കുന്ന വ്യക്തികളുടെ പരമാവധി വിവരങ്ങൾ അടങ്ങുന്ന സ്ക്രീൻഷോട്ട് എടുത്ത് അയയ്ക്കാം.
കോവിഡ് സംബന്ധിച്ച വ്യാജവാർത്തകൾ നിരീക്ഷിക്കാൻ ഏപ്രിൽ ആറിനാണ് പ്രത്യേക വിഭാഗം രൂപീകരിച്ചത്. ഡിവിഷന്റെ ഫേസ്ബുക് പേജ് സന്ദർശിച്ചാൽ അതിൽ വ്യാജവും തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതുമായി കണ്ടുപിടിക്കപ്പെട്ട വാർത്തകളുടെ വിവരങ്ങൾ ലഭിക്കും.