ചെന്നൈ: വാരണാസിയില്‍ തീര്‍ഥാടനത്തിന് പോയ 127 അംഗ സംഘത്തിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവള്ളൂര്‍ സ്വദേശികളായ രണ്ട് സ്ത്രീകള്‍ക്കാണ് രോഗം ബാധിച്ചത്.
ഒരു മാസത്തില്‍ അധികമായി ഉത്തര്‍പ്രദേശിലായിരുന്ന തീര്‍ഥാടക സംഘം നിരവധി സ്ഥലങ്ങൾ സന്ദര്‍ശിച്ചതിന് ശേഷമാണ് സ്വദേശമായ തമിഴ്നാട്ടിലേക്ക് മടങ്ങിയെത്തിയത്.
ആരോഗ്യപ്രവര്‍ത്തകര്‍ സംഘത്തിലെ മുഴുവന്‍ ആളുകളുടെയും സാംപിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് കോവിഡ് ഉണ്ടെന്ന് തെളിഞ്ഞത്. യാത്ര സംഘത്തിലെ മറ്റുള്ളവരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
ഇവര്‍ സഞ്ചരിച്ച വഴി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സംഘത്തിലെ മുഴുവന്‍ ആളുകളും നിരീക്ഷണത്തിലാണ്.
ഒരു മാസത്തില്‍ അധികമായി ഉത്തര്‍പ്രദേശിലായിരുന്ന തീര്‍ഥാടക സംഘം നിരവധി സ്ഥലങ്ങൾ സന്ദര്‍ശിച്ചതിന് ശേഷമാണ് സ്വദേശമായ തമിഴ്നാട്ടിലേക്ക് മടങ്ങിയെത്തിയത്.
ആരോഗ്യപ്രവര്‍ത്തകര്‍ സംഘത്തിലെ മുഴുവന്‍ ആളുകളുടെയും സാംപിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് കോവിഡ് ഉണ്ടെന്ന് തെളിഞ്ഞത്. യാത്ര സംഘത്തിലെ മറ്റുള്ളവരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
ഇവര്‍ സഞ്ചരിച്ച വഴി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സംഘത്തിലെ മുഴുവന്‍ ആളുകളും നിരീക്ഷണത്തിലാണ്.