വാഷിംഗ്ടണ്‍ ഡിസി: കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ ചൈന പൂഴ്ത്തിവച്ചിരിക്കുകയാണെന്നും ഇതിന് തെളിവുണ്ടെന്നും അമേരിക്ക. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പല രാജ്യങ്ങളില്‍ നിന്നായി ചൈന 18 മടങ്ങ് കൂടുതല്‍ മാസ്കുകൾ വാങ്ങിയിട്ടുണ്ടെന്നും അത് മറ്റ് രാജ്യങ്ങള്‍ക്ക് ഇരട്ടി വിലയ്ക്ക് വില്‍ക്കുകയാണെന്നും വൈറ്റ് ഹൗസ് ട്രേഡ് ആന്‍ഡ് മാനുഫാക്ചറിംഗ് ഡയറക്ടര്‍ പീറ്റര്‍ നവാറോ ആരോപിച്ചു.
ചൈനയുടെ ഈ നടപടിയെ തുടര്‍ന്ന് ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ പക്കല്‍ മതിയായ സുരക്ഷ ഉപകരണങ്ങള്‍ ഇല്ലെന്നും അദേഹം വ്യക്തമാക്കി. രണ്ട് ബില്യണിലധികം മാസ്കുകളാണ് ചൈനയുടെ കൈവശമുള്ളത്. ഇതെല്ലാം ഇരട്ടി വിലയ്ക്ക് മറ്റ് രാജ്യങ്ങള്‍ക്ക് ചൈന വില്‍ക്കുകയാണ്. പീറ്റര്‍ നവാറോ കൂട്ടിച്ചേര്‍ത്തു.
ചൈനയുടെ ഈ നടപടിയെ തുടര്‍ന്ന് ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ പക്കല്‍ മതിയായ സുരക്ഷ ഉപകരണങ്ങള്‍ ഇല്ലെന്നും അദേഹം വ്യക്തമാക്കി. രണ്ട് ബില്യണിലധികം മാസ്കുകളാണ് ചൈനയുടെ കൈവശമുള്ളത്. ഇതെല്ലാം ഇരട്ടി വിലയ്ക്ക് മറ്റ് രാജ്യങ്ങള്‍ക്ക് ചൈന വില്‍ക്കുകയാണ്. പീറ്റര്‍ നവാറോ കൂട്ടിച്ചേര്‍ത്തു.