കൊളംബോ: കോവിഡ് വൈറസ് വ്യാപനത്തെത്തുടർന്നു ശ്രീലങ്കയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഏപ്രിൽ 25ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് നീട്ടിയത്. ജൂൺ 20ന് പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കോവിഡ് ബാധിച്ച് രാജ്യത്ത് ഏഴു പേർ മരിച്ചിരുന്നു. 295 പേർ രോഗബാധിതർ ആകുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ തീയതി പ്രഖ്യാപിച്ച തെര. കമ്മീഷനിലെ മൂന്ന് അംഗങ്ങൾ ഒപ്പിട്ട ഗസറ്റ് നോട്ടീസ് അധികൃതർക്ക് നൽകി.
മാർച്ച് രണ്ടിനാണ് പ്രസിഡന്റ് രാജപക്സ പാർലമെന്റ് പിരിച്ചുവിട്ടത്. കാലാവധി പൂർത്തിയാക്കാൻ ആറു മാസം ശേഷിക്കെ ആയിരുന്നു നടപടി.
കോവിഡ് ബാധിച്ച് രാജ്യത്ത് ഏഴു പേർ മരിച്ചിരുന്നു. 295 പേർ രോഗബാധിതർ ആകുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ തീയതി പ്രഖ്യാപിച്ച തെര. കമ്മീഷനിലെ മൂന്ന് അംഗങ്ങൾ ഒപ്പിട്ട ഗസറ്റ് നോട്ടീസ് അധികൃതർക്ക് നൽകി.
മാർച്ച് രണ്ടിനാണ് പ്രസിഡന്റ് രാജപക്സ പാർലമെന്റ് പിരിച്ചുവിട്ടത്. കാലാവധി പൂർത്തിയാക്കാൻ ആറു മാസം ശേഷിക്കെ ആയിരുന്നു നടപടി.