ന്യൂജേഴ്സി: ചരിതത്തിലെ ഏറ്റവും വലിയ തകർച്ചയോടെ യുഎസ്. ക്രൂഡ് ഓയിൽ മാർക്കറ്റ് തിങ്കളാഴ്ച കൂപ്പുകുത്തി. കൊറോണ വൈറസ് മൂലം രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതിനെ തുടർന്ന് ഉപഭോക്താക്കൾ ഗണ്യമായി കുറഞ്ഞതാണ് ഓയിൽ വില കുത്തനെ താഴാൻ കാരണം. ക്രൂഡ് ഓയിൽ വില ബാരലിന് പൂജ്യം ഡോളർ എന്ന നിലയ്ക്കു തകർന്ന എണ്ണ വിപണി കരകയറാൻ പറ്റാത്ത അവസ്ഥയിൽ തുടരുകയായിരുന്നു. ഒരു ഘട്ടത്തിൽ -1.43 ഡോളർ എന്ന നിലയ്ക്കു വരെ കൂപ്പുകുത്തിയിരുന്നു.
കോറോണ വൈറസ് വ്യാപനം മൂലം സാമ്പത്തിക മേഖല പൂർണമായും സ്തംഭിച്ചപ്പോൾ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ ഓട്ടം നിർത്തിയതും വിമാനങ്ങൾ സർവീസ് റദ്ദാക്കുകയും ചെയ്തതോടെ രാജ്യത്തെ എണ്ണ ഉത്പാദകർ നിർമിക്കുന്ന ക്രൂഡ് ഓയിൽ ശേഖരിച്ചു വയ്ക്കാൻ പറ്റാത്തതിലധികമായി. ന്യൂയോർക്കിൽ ഓയിൽ വിപണിയിൽ മുൻകൂർ വാങ്ങുന്നതിനു 1983ൽ ആരംഭിച്ച മുൻകൂർ വിപണനവിനിമയ ഏജൻസിയായ ന്യൂയോർക്ക് മെർകാന്റയിൽ എക്സ്ചേഞ്ച് (നിമെക്സ്) ചരിത്രത്തിൽ ആദ്യമായാണ് എത്ര കണ്ടു വിപണി തകർന്നടിയുന്നത്.
മാർക്കറ്റിന്റെ ആവശ്യം മുന്നിൽ കണ്ട് പലരും ഭാവി വില മുന്നിൽ കണ്ട് എണ്ണയുടെ ബോണ്ടുകൾ വാങ്ങികൂട്ടാറുണ്ട്. വില കൂടുമ്പോൾ എണ്ണ വിട്ടു കൂടുതൽ ലാഭം നേടാൻ കഴിയും. എണ്ണ ഉത്പാദകർ നിർമിക്കുന്ന എണ്ണ അതാതു ദിവസം തന്നെ ട്രേഡ് ചെയ്യാനാണ് നിമെക്സ് രൂപം കൊണ്ടത്. ഷെയർ മാർക്കറ്റിൽ കമ്പനികളുടെ ഷെയർ വാങ്ങികൂട്ടുന്നപോലെ ആർക്കുവേണമെങ്കിലും ഓയിൽ വാങ്ങി വയ്ക്കാം. ഷെയർ സർട്ടിഫിക്കറ്റ് പോലെ ഒരു സർട്ടിഫിക്കറ്റ് മാത്രമാണ് എത്ര ബാരൽ എണ്ണ വാങ്ങിയാലും ലഭിക്കുക.
ഓയിൽ വിലകൂടുമ്പോൾ നമ്മുടെ കൈവശമുള്ളത്ര ബാരൽ ഓയിൽ സർട്ടിഫിക്കറ്റ് എക്സ്ചേഞ്ച് ചെയ്യാനാകും. ഹൃസ്വകാലത്തേക്കും ദീഘകാലത്തേക്കുമുള്ള ട്രേഡിംഗ് ഈ വിധത്തിൽ നടത്താറുണ്ട്. അമേരിക്കൻ സാമ്പത്തിക മേഖല ചരിത്രത്തിൽ ഇതാദ്യമായാണ് എണ്ണ വില എത്ര കണ്ടു താഴുന്നത്. ഇതോടെ ഓയിലിന്റെ ഉപയോഗം ഏതാണ്ട് പൂർണമായും നിലച്ചു. അവശ്യ സർവീസുകൾക്ക് മാത്രമേ എണ്ണയുടെ ഉപയോഗം വേണ്ടി വരുന്നുള്ളു.
ഓയിൽ മാർക്കറ്റിന് പിന്നാലെ രാജ്യത്തെ പ്രമുഖ കമ്പനികളുടെ ആദ്യ പാദ വരുമാന വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. കൊക്കോകോള, നെറ്റ്ഫ്ലിക്സ്, ഡെൽറ്റ, ഐബിഎം ഇന്റൽ തുടങ്ങിയ കമ്പനികളുടെ ആദ്യ പാദത്തിലെ റിപ്പോർട്ട് അടുത്ത ദിവസം തന്നെ പുറത്തുവരും.
ഫ്രാൻസിസ് തടത്തിൽ
കോറോണ വൈറസ് വ്യാപനം മൂലം സാമ്പത്തിക മേഖല പൂർണമായും സ്തംഭിച്ചപ്പോൾ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ ഓട്ടം നിർത്തിയതും വിമാനങ്ങൾ സർവീസ് റദ്ദാക്കുകയും ചെയ്തതോടെ രാജ്യത്തെ എണ്ണ ഉത്പാദകർ നിർമിക്കുന്ന ക്രൂഡ് ഓയിൽ ശേഖരിച്ചു വയ്ക്കാൻ പറ്റാത്തതിലധികമായി. ന്യൂയോർക്കിൽ ഓയിൽ വിപണിയിൽ മുൻകൂർ വാങ്ങുന്നതിനു 1983ൽ ആരംഭിച്ച മുൻകൂർ വിപണനവിനിമയ ഏജൻസിയായ ന്യൂയോർക്ക് മെർകാന്റയിൽ എക്സ്ചേഞ്ച് (നിമെക്സ്) ചരിത്രത്തിൽ ആദ്യമായാണ് എത്ര കണ്ടു വിപണി തകർന്നടിയുന്നത്.
മാർക്കറ്റിന്റെ ആവശ്യം മുന്നിൽ കണ്ട് പലരും ഭാവി വില മുന്നിൽ കണ്ട് എണ്ണയുടെ ബോണ്ടുകൾ വാങ്ങികൂട്ടാറുണ്ട്. വില കൂടുമ്പോൾ എണ്ണ വിട്ടു കൂടുതൽ ലാഭം നേടാൻ കഴിയും. എണ്ണ ഉത്പാദകർ നിർമിക്കുന്ന എണ്ണ അതാതു ദിവസം തന്നെ ട്രേഡ് ചെയ്യാനാണ് നിമെക്സ് രൂപം കൊണ്ടത്. ഷെയർ മാർക്കറ്റിൽ കമ്പനികളുടെ ഷെയർ വാങ്ങികൂട്ടുന്നപോലെ ആർക്കുവേണമെങ്കിലും ഓയിൽ വാങ്ങി വയ്ക്കാം. ഷെയർ സർട്ടിഫിക്കറ്റ് പോലെ ഒരു സർട്ടിഫിക്കറ്റ് മാത്രമാണ് എത്ര ബാരൽ എണ്ണ വാങ്ങിയാലും ലഭിക്കുക.
ഓയിൽ വിലകൂടുമ്പോൾ നമ്മുടെ കൈവശമുള്ളത്ര ബാരൽ ഓയിൽ സർട്ടിഫിക്കറ്റ് എക്സ്ചേഞ്ച് ചെയ്യാനാകും. ഹൃസ്വകാലത്തേക്കും ദീഘകാലത്തേക്കുമുള്ള ട്രേഡിംഗ് ഈ വിധത്തിൽ നടത്താറുണ്ട്. അമേരിക്കൻ സാമ്പത്തിക മേഖല ചരിത്രത്തിൽ ഇതാദ്യമായാണ് എണ്ണ വില എത്ര കണ്ടു താഴുന്നത്. ഇതോടെ ഓയിലിന്റെ ഉപയോഗം ഏതാണ്ട് പൂർണമായും നിലച്ചു. അവശ്യ സർവീസുകൾക്ക് മാത്രമേ എണ്ണയുടെ ഉപയോഗം വേണ്ടി വരുന്നുള്ളു.
ഓയിൽ മാർക്കറ്റിന് പിന്നാലെ രാജ്യത്തെ പ്രമുഖ കമ്പനികളുടെ ആദ്യ പാദ വരുമാന വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. കൊക്കോകോള, നെറ്റ്ഫ്ലിക്സ്, ഡെൽറ്റ, ഐബിഎം ഇന്റൽ തുടങ്ങിയ കമ്പനികളുടെ ആദ്യ പാദത്തിലെ റിപ്പോർട്ട് അടുത്ത ദിവസം തന്നെ പുറത്തുവരും.
ഫ്രാൻസിസ് തടത്തിൽ