ന്യൂയോർക്ക്: കോവിഡ് സംബന്ധമായ ഒരു വിവരവും ആരിൽ നിന്നും മറച്ചുവച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗബ്രിയേസിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൈൻഷ(സിഡിസി)ന് വൈറസ് ബാധ സംബന്ധിച്ച് നേരത്തെ വിവരങ്ങൾ നൽകിയിരുന്നുവെന്ന് ടെഡ്രോസ് അഥനം പറഞ്ഞു.
ലോകാരോഗ്യ സംഘടനയ്ക്ക് രഹസ്യങ്ങൾ ഒന്നും തന്നെയില്ല. എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ അപ്പോൾ തന്നെ അത് മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്താറുണ്ട്. ഇത് ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ് എന്ന് ഡബ്ല്യുഎച്ച്ഒയ്ക്ക് ഉത്തമ ബോധ്യമുണ്ട്- അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായ നിലപാടുകളാണ് തുടർച്ചയായി സ്വീകരിക്കുന്നത് എന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാന്പത്തിക സഹായം നൽകുന്നത് അമേരിക്ക നിർത്തലാക്കിയിരുന്നു. ഇത് ഏറെ ചർച്ചകൾക്ക് വഴിവച്ചു. പക്ഷേ, അമേരിക്ക ഇതുവരെ നിലപാടിൽ നിന്ന് പിന്മാറിയിട്ടില്ല.
യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൈൻഷ(സിഡിസി)ന് വൈറസ് ബാധ സംബന്ധിച്ച് നേരത്തെ വിവരങ്ങൾ നൽകിയിരുന്നുവെന്ന് ടെഡ്രോസ് അഥനം പറഞ്ഞു.
ലോകാരോഗ്യ സംഘടനയ്ക്ക് രഹസ്യങ്ങൾ ഒന്നും തന്നെയില്ല. എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ അപ്പോൾ തന്നെ അത് മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്താറുണ്ട്. ഇത് ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ് എന്ന് ഡബ്ല്യുഎച്ച്ഒയ്ക്ക് ഉത്തമ ബോധ്യമുണ്ട്- അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായ നിലപാടുകളാണ് തുടർച്ചയായി സ്വീകരിക്കുന്നത് എന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാന്പത്തിക സഹായം നൽകുന്നത് അമേരിക്ക നിർത്തലാക്കിയിരുന്നു. ഇത് ഏറെ ചർച്ചകൾക്ക് വഴിവച്ചു. പക്ഷേ, അമേരിക്ക ഇതുവരെ നിലപാടിൽ നിന്ന് പിന്മാറിയിട്ടില്ല.