ബെർലിൻ: ലോകത്തെയാകെ ഞെട്ടിച്ച കോവിഡ്-19 വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കു പിന്നാലെ ചൈനയെ അതിരൂക്ഷമായി വിമർശിച്ച് ജർമനിയും.
കോവിഡിന്റെ ഉത്ഭവം എവിടെയാണ് എന്നതു സംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തിൽ തുറന്ന സമീപനം ആവശ്യമാണെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.
വൈറസ് വ്യാപിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളിലെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് മെർക്കലും ചൈനയ്ക്കു നേരെ തിരിഞ്ഞത്.
നേരത്തെ, അമേരിക്കയും ഫ്രാൻസും ചൈനയെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. വൈറസിനു പിന്നിൽ ചൈനയാണെന്നും വുഹാനിലെ ലാബിൽനിന്ന് പുറത്തായതാണ് വൈറസ് എന്നുമായിരുന്നു പ്രധാന ആരോപണങ്ങൾ.
കോവിഡിന്റെ ഉത്ഭവം എവിടെയാണ് എന്നതു സംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തിൽ തുറന്ന സമീപനം ആവശ്യമാണെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.
വൈറസ് വ്യാപിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളിലെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് മെർക്കലും ചൈനയ്ക്കു നേരെ തിരിഞ്ഞത്.
നേരത്തെ, അമേരിക്കയും ഫ്രാൻസും ചൈനയെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. വൈറസിനു പിന്നിൽ ചൈനയാണെന്നും വുഹാനിലെ ലാബിൽനിന്ന് പുറത്തായതാണ് വൈറസ് എന്നുമായിരുന്നു പ്രധാന ആരോപണങ്ങൾ.