വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ പ്രഖ്യാപിച്ച സന്പൂർണ അടച്ചിടലിനെതിരെ പ്രതിഷേധം കനക്കുന്നു. നിയന്ത്രണങ്ങൾ എത്രയും വേഗം നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
വാഷിംഗ്ടണ്‍, അരിസോണ, മൊണ്ടാന, കൊളൊറാഡോ തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായത്. കഴിഞ്ഞ ദിവസം മിനിസോട്ട, മിഷിഗണ്‍, വിർജീനിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധം അരങ്ങേറിയിരുന്നു.
അതേസമയം, നിയന്ത്രണങ്ങൾ നീക്കുന്നത് സംംബന്ധിച്ച് ട്രംപ് ഭരണകൂടം ഇതുവരൈ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് പ്രതിഷേധങ്ങൾ കൂടുതൽ നടക്കുന്നതെന്ന് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, പിന്നീട് റിപ്പബ്ലിക്കൻ അധീനതയിലുള്ള സ്ഥലങ്ങളിലും സമാനമായ രീതിയിൽ പ്രതിഷേധങ്ങൾ അരങ്ങേറി.
വാഷിംഗ്ടണ്‍, അരിസോണ, മൊണ്ടാന, കൊളൊറാഡോ തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായത്. കഴിഞ്ഞ ദിവസം മിനിസോട്ട, മിഷിഗണ്‍, വിർജീനിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധം അരങ്ങേറിയിരുന്നു.
അതേസമയം, നിയന്ത്രണങ്ങൾ നീക്കുന്നത് സംംബന്ധിച്ച് ട്രംപ് ഭരണകൂടം ഇതുവരൈ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് പ്രതിഷേധങ്ങൾ കൂടുതൽ നടക്കുന്നതെന്ന് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, പിന്നീട് റിപ്പബ്ലിക്കൻ അധീനതയിലുള്ള സ്ഥലങ്ങളിലും സമാനമായ രീതിയിൽ പ്രതിഷേധങ്ങൾ അരങ്ങേറി.