ന്യൂഡൽഹി: കോവിഡിനെ തുടർന്നു പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ ഡൽഹിയിൽ തുടരുമെന്നും ഇളവുകൾ ഇപ്പോൾ സാധ്യമല്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഒരാഴ്ചത്തേക്കെങ്കിലും ഇതേ നില തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 27ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ലോക്ക്ഡൗണ്‍ ഇളവുകൾ സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 11 ജില്ലകളും കോവിഡ് ഹോട്ട്സ്പോട്ടുകളാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ 12 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നതും ഡൽഹിയിലാണ്. അതിനാൽ ലോക്ക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ 1,893 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 43 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
ഏപ്രിൽ 27ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ലോക്ക്ഡൗണ്‍ ഇളവുകൾ സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 11 ജില്ലകളും കോവിഡ് ഹോട്ട്സ്പോട്ടുകളാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ 12 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നതും ഡൽഹിയിലാണ്. അതിനാൽ ലോക്ക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ 1,893 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 43 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്.